സമീറ നസീർ
ഒരു സ്ത്രീ മാനസിക രോഗാ വസ്ഥയിൽ ചെയ്തതിനെ പോലും ഇസ്ലാമിക ഭീകരത എന്നതിലേക്ക് വലിച്ചിഴക്കുന്ന പോലീസിന്റെ ശ്രമമുണ്ടല്ലോ അപാരമാണത്.
കുട്ടിയെ കഴുത്തറു ത്തു കൊല്ലുന്നു ഉടനെ പോലീസിനെ വിളിക്കുന്നു. അല്ലാഹുവിനു വേണ്ടിയാണെന്ന് പറയുന്നു യാതൊരു മാനസികാസ്വാസ്ഥ്യവും പോലീസ് സംശയിക്കുന്നില്ല.
എയർ പോർട്ടിൽ ബോംബ് വെച്ചവർക്കും മദ്രസയിൽ പോകുന്ന കുട്ടിയെ കണ്ട് വർഗീയ ഭ്രാന്ത് മൂത്തു കൊന്നു കളഞ്ഞവനും റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി മുഴക്കിയവനും മത സ്പർദ്ധ വളർത്താൻ ഉദ്ദേശിച്ചു അമ്പലത്തിൽ വിഗ്രഹം ഉടച്ചവനും ഒക്കെ ജാതിയും മതവും വെളിപ്പെട്ടപ്പോൾ ചാർത്തിക്കൊടുത്ത പിന്നെയും കുറെ പേർക്ക് കൊടുത്തതും കൊടുക്കാനിരിക്കുന്നതും ആണല്ലോ മാനസിക രോഗ സർട്ടിഫിക്കറ്റ്. എവിടെയൊക്കെ പഴുതുണ്ടോ അവിടെയൊക്കെ ഇസ്ലാമിക ഭീകരത പ്രചരിപ്പിക്കൽ. അത്രയേ ഉള്ളൂ.