Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് രണ്ട് വിദ്യാർത്ഥിനികൾ വീടിനുള്ളിലും പിതാവ് ട്രെയിൻ തട്ടിയും മരിച്ച നിലയിൽ

കോഴിക്കോട് - കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ അച്ഛനെ ട്രെയിൻ തട്ടിയും മക്കളെ വീട്ടിലും മരിച്ച നിലയിൽ കണ്ടെത്തി. അച്ഛൻ അയനിക്കാട് സ്വദേശി പുതിയോട്ടിൽ സുമേഷി(43)നെയാണ് വീടിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളായ ഈവർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ഗോപിക (15), ഏഴാംക്ലാസ് വിദ്യാർത്ഥിനി ജ്യോതിക (12) എന്നിവരെ വീടിനുള്ളിലും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 
 പെൺകുട്ടികൾ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പോസ്റ്റർമോർട്ടം റിപോർട്ടിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരൂ. സുമേഷിന്റെ ഭാര്യ നാലുവർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നേരത്തെ ഗൾഫിലായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല.
 ഇന്ന് രാവിലെ എട്ടുമണിയോടെ സുമേഷിനെ മരിച്ചനിലയിൽ റെയിൽവേ പാളത്തിൽ കണ്ടെത്തുകയായിരുന്നു. ഈ വിവരം അറിയിക്കാൻ നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതും തുടർന്ന് രണ്ട് പെൺമക്കളെ മരിച്ചനിലയിലും കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് പ്രതികരിച്ചു.

Latest News