Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓള്‍ഡ് ഈസ് ഗ്രാന്റ്, 43ന്റെ ചെറുപ്പവുമായി ബൊപ്പണ്ണ

മെല്‍ബണ്‍ - പ്രായത്തിന്റെ വെല്ലുവിളികളെ മനസ്സിന്റെ കരുത്തു കൊണ്ട് കീഴടക്കി രോഹന്‍ ബൊപ്പണ്ണ ഗ്രാന്റ്സ്ലാം ടെന്നിസില്‍ ചാമ്പ്യനാവുന്ന പ്രായമേറിയ കളിക്കാരനായി. സീഡില്ലാത്ത ഇറ്റലിക്കാരായ സൈമണ്‍ ബൊളേലി-ആന്ദ്രെ വാവസോറി സഖ്യത്തെ 7-6 (7/0), 7-5 ന് തോല്‍പിച്ച് രണ്ടാം സീഡായ രോഹനും ഓസ്‌ട്രേലിയന്‍ കൂട്ടാളി മാത്യു എബ്ദനും ഓസ്‌ട്രേലിയന്‍ ഓപണ്‍ പുരുഷ ഡബ്ള്‍സ് ചാമ്പ്യന്മാരായി. 43 വയസ്സും 331 ദിവസും പ്രായമുള്ള രോഹന്‍ കഴിഞ്ഞ ദിവസമാണ് പ്രായമേറിയ ഒന്നാം നമ്പറായത്. ബംഗളൂരു സ്വദേശിക്ക് ഇത് സംഭവബഹബഹുലമായ ആഴ്ചയാണ്. രാജ്യം റിപ്പബ്ലിക് ദിനത്തലേന്ന് പത്മശ്രീ നല്‍കി രോഹനെ ആദരിച്ചിരുന്നു. രോഹന്റെയും എബ്ദന്റെയും ഒരുമിച്ചുള്ള പ്രായം 79 ആണ്. ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ ജോഡിയാവും ഇവര്‍. രോഹന്‍-എബ്ദന്‍ കൂട്ടുകെട്ട് തുടര്‍ച്ചയായ രണ്ടാമത്തെ ഗ്രാന്റ്സ്ലാമിലാണ് ഫൈനല്‍ കളിച്ചത്. പുരുഷ ഗ്രാന്റ്സ്ലാം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് രോഹന്‍. എട്ട് ഗ്രാന്റ്സ്ലാം നേടിയ ലിയാന്‍ഡര്‍ പെയ്‌സും നാല് ഗ്രാന്റ്സ്ലാം നേടിയ മഹേഷ് ഭൂപതിയുമാണ് 
41ാം വയസ്സില്‍ ഗ്രാന്റ്സ്ലാം ചാമ്പ്യനായ മൈക് ബ്രയാന്റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. പുരുഷ സിംഗിള്‍സില്‍ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കിന്റെ റെക്കോര്‍ഡ് റോജര്‍ ഫെദരറുടെ പേരിലാണ്, മുപ്പത്താറാം വയസ്സില്‍. ഫെദരറുടെ റെക്കോര്‍ഡ് ഈ വര്‍ഷം നോവക് ജോകോവിച് തകര്‍ത്തേക്കാം. 

19 പാര്‍ട്ണര്‍മാര്‍
19 പാര്‍ട്ണര്‍മാര്‍ക്കൊപ്പം രോഹന്‍ ഗ്രാന്റ്സ്ലാമുകളില്‍ ഡബ്ള്‍സ് കളിച്ചിട്ടുണ്ട്. പതിനേഴാമത്തെ ഓസ്‌ട്രേലിയന്‍ ഓപണാണ് ഇത്. 12 പേര്‍ക്കൊപ്പം ടൂര്‍ണമെന്റില്‍ കളിച്ചു. പന്ത്രണ്ടാമത്തെ പാര്‍ട്ണര്‍ എബ്ദനൊപ്പമാണ് കിരീടം നേടാനായത്. 
എന്റെ പ്രായം എല്ലാവര്‍ക്കുമറിയാം, എന്നാല്‍ 43 എന്റെ പ്രായമല്ല, ഞാനെത്തിയ നിലവാരമാണ് എന്ന് പറയാനാണ് ആഗ്രഹം -ഗാലറിയോട് രോഹന്‍ പറഞ്ഞു. 

സഫലം ഈ കാത്തിരിപ്പ്
രോഹന്റെ രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണ് ഇത്. അറുപത്തൊന്നാമത്തെ ഗ്രാന്റ്സ്ലാമിലാണ് രോഹന്‍ ആദ്യമായി പുരുഷ ഡബ്ള്‍സ് കിരീടം നേടിയത്. സ്ഥിരോത്സാഹത്തിന് ഇതിനെക്കാള്‍ നല്ലൊരു ഉദാഹരണമില്ല. 60 തവണ ഗ്രാന്റ്സ്ലാമുകളില്‍ ഡബ്ള്‍സില്‍ മത്സരിച്ചപ്പോള്‍ രണ്ടു തവണയാണ് ഫൈനലിലെത്തിയത്. രണ്ടും യു.എസ് ഓപണിലായിരുന്നു. രണ്ടും തോറ്റു. 
ആദ്യമായാണ് രോഹന്‍ പുരുഷ ഡബ്ള്‍സില്‍ ഗ്രാന്റ്സ്ലാം ചാമ്പ്യനാവുന്നത്. 2017 ലെ ഫ്രഞ്ച് ഓപണില്‍ ഗബ്രിയേല്‍ ദബ്രോവ്‌സ്‌കിക്കൊപ്പം മിക്‌സഡ് ഡബ്ള്‍സ് കിരീടം നേടിയിരുന്നു. നേരത്തെ പുരുഷ ഡബ്ള്‍സില്‍ രണ്ടു തവണ ഗ്രാന്റ്സ്ലാം കിരീടം അവസാന പോരാട്ടത്തില്‍ കൈവിട്ടു -2010 ല്‍ പാക്കിസ്ഥാന്റെ അയ്‌സാമുല്‍ ഹഖ് ഖുറൈശിക്കൊപ്പവും 2023 ല്‍ എബ്ദനൊപ്പവും യു.എസ് ഓപണില്‍. 
ഗ്രാന്റ്സ്ലാം ഫൈനലിലെ പ്രായമേറിയ കളിക്കാരനെന്ന തന്റെ 2023 ലെ റെക്കോര്‍ഡ് രോഹന്‍ മെച്ചപ്പെടുത്തി. മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായമേറിയ കളിക്കാരനും രോഹനാണ് -ഇന്ത്യന്‍വെല്‍സില്‍ എബ്ദനൊപ്പം 43ാം വയസ്സില്‍ ചാമ്പ്യനായി. പുരുഷ ഡബ്ള്‍സിലെ പ്രായമേറിയ ഒന്നാം റാങ്കെന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം രോഹന്‍ സ്വന്തമാക്കിയിരുന്നു. അമേരിക്കയുടെ ഓസ്റ്റിന്‍ ക്രായിചെക്കിനെ മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഡബ്ള്‍സ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹന്‍. മഹേഷ് ഭൂപതി, ലിയാന്‍ഡര്‍ പെയ്‌സ്, സാനിയ മിര്‍സ എന്നിവരാണ് മറ്റുള്ളവര്‍.


പീസ് എക്‌സ്പ്രസ്
2010 ല്‍ പാക്കിസ്ഥാന്റെ അയ്‌സാമുല്‍ ഹഖ് ഖുറൈശിക്കൊപ്പവും 2023 ല്‍ എബ്ദനൊപ്പവുമാണ് യു.എസ് ഓപണില്‍ ഫൈനല്‍ കളിച്ചത്. ഇന്ത്യക്കാരനും പാക്കിസ്ഥാന്‍കാരനും ചേര്‍ന്നുള്ള രോഹന്‍-അയ്‌സാം കൂട്ടുകെട്ട് ഒരു കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തെക്കുറിച്ച പ്രതീക്ഷകള്‍ സൃഷ്ടിച്ചു. പീസ് എക്‌സ്പ്രസ് എന്നാണ് ആ കൂട്ടുകെട്ട് അറിയപ്പെട്ടത്. അവര്‍ക്ക് 2010 ലെ ഗ്രാന്റ്പ്രി പീസ് ആന്റ് സ്‌പോര്‍ട്‌സ് അവാര്‍ഡ് ലഭിച്ചിരുന്നു. 
ഇതുവരെ ഒരു പുരുഷ ഡബ്ള്‍സ് കളിക്കാരനും ആദ്യ ഗ്രാന്റ്സ്ലാം കിരീടത്തിനായി ഇത്രയേറെ കാത്തിരിക്കേണ്ടി വന്നിട്ടില്ല. എബ്ദന്‍ രണ്ടാം തവണയാണ് പുരുഷ ഡബ്ള്‍സ് ഗ്രാന്റ്സ്ലാം നേടുന്നത്. 2022 ല്‍ നാട്ടുകാരനായ മാക്‌സ് പേഴ്‌സലിനൊപ്പം വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നു. 11 വര്‍ഷം മുമ്പ് മിക്‌സഡ് ഡബ്ള്‍സിലും ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാമ്പ്യനായി. 

വിജയമന്ത്രം
യോഗയും ധ്യാനവും ശാന്തിയുമാണ് തന്റെ വിജയത്തിനാധാരമെന്ന് രോഹന്‍ പറയുന്നു. തന്റെ മനസ്സ് ഒരിക്കലും തിടുക്കപ്പെടാറില്ല. പലപ്പോഴും ഈ യാത്ര അവസാനിപ്പിക്കണമെന്നു തോന്നിയിരുന്നു. തുടരണമെന്ന മനസ്സിന്റെ നിര്‍ദേശം അനുസരിക്കുകയായിരുന്നു -രോഹന്‍ പറഞ്ഞു. 
രണ്ടു പതിറ്റാണ്ടിലേറെ ടെന്നിസില്‍ പൊരുതുന്ന തന്റെ കാല്‍മുട്ടുകളില്‍ ഒരു കാര്‍ടിലേജ് പോലും ബാക്കിയില്ലെന്ന് കഴിഞ്ഞ ദിവസം രോഹന്‍ പറഞ്ഞിരുന്നു. 
ടൈബ്രേക്കറോളം നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടം ബൊപ്പണ്ണയും എബ്ദനും ഓസ്‌ട്രേലിയന്‍ ഫൈനലിലെത്തിയത്. ചെക്-ചൈനീസ് ജോഡി തോമസ് മചാക്-ഷിഷെന്‍ ഷാംഗ് ജോഡിയെ അവര്‍ 6-3, 3-6, 7-6 (10-7) നാണ് തോല്‍പിച്ചത്. നിര്‍ണായക സെറ്റില്‍ 4-1 ലീഡ് രോഹനും എബ്ദനും പാഴാക്കിയതായിരുന്നു. എന്നാല്‍ ടൈബ്രേക്കറില്‍ അവര്‍ അവസരത്തിനൊത്തുയര്‍ന്നു. 


 

Latest News