Sorry, you need to enable JavaScript to visit this website.

ഹോട്ടലിലും രക്ഷയില്ല; ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്ലിം യുവാവിനെ വളഞ്ഞു

ഹൈദരാബാദ്- തെലങ്കാനയില്‍ ധാബയില്‍ രാത്രി ചായ കുടിക്കാനെത്തിയ മുസ്ലിം യുവാവിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വളഞ്ഞ് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു. സഹായത്തിനായി യുവാവ് 100 ഡയല്‍ ചെയ്തതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. മെഡക് ജല്ലിയിലെ തൂപ്രാണിലാ സംഭവം.
മുസ്ലിം യുവാവ് രാത്രി പതിനൊന്നരയോടെ ചായ കുടിക്കാനായ ധാബയിലെത്തിയപ്പോള്‍ അവിടെ പ്രതികളുമുണ്ടായിരുന്നു.
ശുചിമുറിയില്‍ പോയി ഇറങ്ങിയപ്പോഴാണ് നാലുപേര്‍ വളഞ്ഞ് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. യുവാവിനെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ടെങ്കിലും മര്‍ദനമുണ്ടായിട്ടില്ലെന്ന് പോലീസ് അവകാശപ്പെട്ടു. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ ഭയപ്പെട്ട യുവാവ് 100 ഡയല്‍ ചെയ്യുകയായിരുന്നു.
പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം എത്തിയപ്പോഴേക്കും പ്രതികളായ യുവാക്കള്‍ സ്ഥലംവിട്ടിരുന്നുവെന്ന് തൂപ്രാണ്‍ സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പരാതി നല്‍കാന്‍ യുവാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. കാമറെഡ്ഢി ജില്ലക്കാരനായ യുവാവ് ഹൈദരാബാദില്‍നിന്നാണ് തൂപ്രാണിലെത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News