Sorry, you need to enable JavaScript to visit this website.

ദുരൂഹമായ വിഷപ്പുക വീണ്ടും, ഇറാനില്‍ നിരവധി വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

ടെഹ്‌റാന്‍- ഇറാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദുരൂഹമായ വിഷബാധയേല്‍ക്കുന്ന കേസുകള്‍ ഞായറാഴ്ചയും പല പ്രവിശ്യകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രക്ഷിതാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആശങ്ക പരിഹരിക്കാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
നവംബര്‍ അവസാനം മുതല്‍, നൂറുകണക്കിന് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പ്രധാനമായും തലസ്ഥാനമായ ടെഹ്‌റാന്റെ തെക്ക് വിശുദ്ധ നഗരമായ കോമില്‍, കുറഞ്ഞത് 52 സ്‌കൂളുകളിലെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി ശനിയാഴ്ച പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു.

ചില വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഏറ്റവും പുതിയ വിഷബാധ പടിഞ്ഞാറന്‍ നഗരമായ അബാറിലെയും തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്‌വാസിലെയും രണ്ട് ഹൈസ്‌കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികളെ ബാധിച്ചതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്‌ന വാര്‍ത്താ ഏജന്‍സി പറഞ്ഞു. പടിഞ്ഞാറ് സഞ്ജാന്‍ നഗരത്തിലെ ഒരു പ്രൈമറി  സ്‌കൂള്‍ വിദ്യാര്‍ഥിനികളേയും ലക്ഷ്യമിട്ടിരുന്നു.

മറ്റു ചില വാര്‍ത്താ ഏജന്‍സികള്‍ പറയുന്നതനുസരിച്ച് വടക്കുകിഴക്കന്‍ പുണ്യനഗരമായ മഷാദിലും മധ്യഭാഗത്ത് ഇസ്ഫഹാനിലും തെക്ക് ഷിറാസിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡസന്‍കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ചികിത്സക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News