Sorry, you need to enable JavaScript to visit this website.

പുരുഷനെന്ന് പറഞ്ഞ് സ്ത്രീയുടെ ശരീരഭാഗം മുറിച്ചു, ഈ ആളാണ് കോഴിക്കോട്ട് പ്രസവിച്ചതെന്ന് പി.എം.എ സലാം

- സംസ്ഥാനത്ത് ബി.ജെ.പിയേക്കാൾ ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുന്നത് ഇടതു മുന്നണിയെന്നും വിമർശം. ട്രാൻസ്‌ജെൻഡർ വ്യാജ മാനസികാവസ്ഥ. പ്രസവം ആഘോഷിച്ച മാധ്യമങ്ങൾക്കു പഴി.
    
കോഴിക്കോട് -
ട്രാൻസ്‌ജെന്റർ വ്യാജ മാനസികാവസ്ഥയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീരഭാഗം മുറിച്ചു. ഈ ആളാണ് അവസാനം കോഴിക്കോട്ട് പ്രസവിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 സ്ത്രീയുടെ ശരീരഭാഗം മുറിച്ചുകളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകും. ട്രാൻസ്‌ജെൻഡർ പ്രസവം ആഘോഷിച്ച മാധ്യമങ്ങളെയും അദ്ദേഹം പഴിച്ചു. വ്യാജ മാനസിക അവസ്ഥയാണ് ഇത്. ഇതിനെ എതിർത്താൽ പിന്തിരിപ്പനാകും. ഇതാണ് പുരോഗമനം എന്നു പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 സംസ്ഥാനത്ത് ബി.ജെ.പിയേക്കാൾ ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുന്നത് ഇടതു മുന്നണിയാണ്. വഖഫ് സംരക്ഷണ സമ്മേളനം നടത്തിയപ്പോൾ ഇരട്ട ചങ്കന്റെ മുട്ടിടിച്ചു. കേന്ദ്രത്തിനൊപ്പം നിന്ന് പോകാനാണ് കേരളം ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ ന്യൂനപക്ഷ സ്‌കോളർഷിപ്പ് നിർത്തി. കേരളവും ഒരു വർഷമായി സ്‌കോളർഷിപ്പ് നിർത്തിയിട്ട്. ജന്റർ ന്യൂട്രാലിറ്റി കൊണ്ടുവന്ന് കുടുംബ ബന്ധങ്ങളെ തകർക്കാൻ സർക്കാർ ശ്രമിച്ചുവെന്നും സ്വതന്ത്ര ലൈംഗികത കൊണ്ടുവന്നു ക്യാമ്പസുകളിൽ ആളെ കൂട്ടാനാണ് എസ് എഫ് ഐ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐക്കാരാണ് പ്രതികളാകുന്നത്. അഴിമതിയും ജനവിരുദ്ധതയും നിറഞ്ഞ സർക്കാരിനെതിരെ ലീഗ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News