Sorry, you need to enable JavaScript to visit this website.

പി.ജെ കുര്യനെതിരെ ഗോബാക്ക് വിളി; മല്ലപ്പള്ളിയിൽ കോൺഗ്രസ് യോഗം തല്ലിപ്പിരിഞ്ഞു, ഒരാൾ ആശുപത്രിയിൽ

- കോൺഗ്രസ് യോഗത്തിൽ കഠാരയും കുരുമുളക് സ്‌പ്രേയും കൊണ്ടുവന്നതായും ആരോപണം    
പത്തനംതിട്ട
- പത്തനംതിട്ട ജില്ലാ കോൺഗ്രസിൽ വിഭാഗീയത പുകയുന്നതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ മുൻ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്റെ സാന്നിധ്യത്തിൽ നടന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകർ ഏറ്റുമുട്ടി. കുര്യനുൾപ്പെടുന്ന പാർട്ടി മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി യോഗത്തിലാണ് പ്രവർത്തകർ തമ്മിലടിച്ചത്. 
 സംഘടനാ വിഷയങ്ങളിൽ ഒരു വിഭാഗം പി.ജെ കുര്യനെതിരെ വിമർശങ്ങൾ ഉന്നയിച്ചതോടെയാണ് തർക്കത്തിന് തുടക്കം. തുടർന്ന് രണ്ട് ചേരിയായി ബഹളവും സംഘർഷവുമായി. അതിനിടെ, കുറച്ച് പ്രവർത്തകർ പി.ജെ കുര്യനെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു. 
 കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി നേതാവുമായ സുരേഷ് ബാബു പാലാഴിയെ പി.ജെ കുര്യൻ അനുകൂലികൾ മർദിച്ചതായും പരാതിയുണ്ട്. കാലിനു ഗുരുതര പരിക്കേറ്റ സുരേഷ്ബാബുവിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുര്യൻ അനുകൂലിയും ദലിത് കോൺഗ്രസ് നേതാവുമായ ദീപു രാജിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ഇവർ പറയുന്നത്. തിരിച്ചടിച്ചതോടെ പോലീസെത്തിയാണ് സംഘർഷത്തിന് അയവുവരുത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഡി.സി.സി യോഗത്തിന്റെ തുടർച്ചയെന്നോണം മല്ലപ്പള്ളിയിലും സംഘർഷം പ്രതീക്ഷിച്ച് കഠാരയും മുളകുപൊടി സ്‌പ്രേയും കൈയിൽ കരുതിയാണ് ചിലർ യോഗത്തിനെത്തിയതെന്നും പറയുന്നു. സംഘർഷത്തിനിടയിൽ യൂത്ത് കോൺഗ്രസ് നേതാവ് ബ്ലോക്ക് കമ്മിറ്റി അംഗത്തിന്റെ കഴുത്തിൽ കത്തി ചൂണ്ടിയതായും ആരോപണമുണ്ട്.
 സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില അച്ചടക്ക നടപടികളും തമ്മിലടിക്ക് ആക്കം കൂട്ടിയതായാണ് വിവരം. അതിനിടെ, കഴിഞ്ഞദിവസം ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ മുൻ ഡി.സി.സി പ്രസിഡന്റുമാരുടെ നടപടിക്കെതിരെയുള്ള കുര്യന്റെ വിമർശവും പല പ്രവർത്തകരും ശക്തമായി ചോദ്യംചെയ്തു.

Latest News