Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പണത്തിനായി കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയ അദാനി ഇനിയും മിടുക്ക് കാണിക്കുമോ

ന്യൂദല്‍ഹി- മോചനദ്രവ്യത്തിനായി കവര്‍ച്ചക്കര്‍ തട്ടിക്കൊണ്ടുപോയ അനുഭവമുള്ള ഗൗതം അദാനി ഇപ്പോള്‍ നേരിടുന്നത് എല്ലാം തകര്‍ന്നടിയുമെന്ന വെല്ലുവിളി.
1998 ലാണ് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. 11 വര്‍ഷത്തിന് ശേഷം തീവ്രവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തിയപ്പോള്‍  കടല്‍ത്തീരത്തെ താജ് ഹോട്ടലില്‍ ബന്ദികളാക്കിയവരില്‍ അദാനിയും ഉണ്ടായിരുന്നു.
പഠനം പൂര്‍ത്തിയാക്കാതെ കോളേജില്‍നിന്ന് ഇറങ്ങിയ ഗൗതം അദാനിയുടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവും ബിസിനസ്സ് മിടുക്കും തന്നയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ നിരയിലേക്ക് നയിച്ചത്. പക്ഷേ ഇപ്പോള്‍ അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നത്.
ഷോര്‍ട്ട് സെല്ലിംഗില്‍ വൈദഗ്ധ്യമുള്ള ന്യൂയോര്‍ക്കിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടാണ് രണ്ട് ട്രേഡിംഗ് സെഷനുകളിലായി അദാനി ഗ്രൂപ്പിന് 50 ബില്യണ്‍ യു.എസ് ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെടുത്തിയത്. അദാനിക്ക് തന്നെ 20 ബില്യണ്‍ ഡോളറിലധികം നഷ്ടം സംഭവിക്കുകയും ചെയ്തു.  ആകെ സമ്പത്തിന്റെ അഞ്ചിലൊന്നാണ് അദാനിക്ക് നഷ്ടമായത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു മുമ്പ് സമ്പന്നരില്‍ മൂന്നാം സ്ഥാനത്തായിരുന്ന 60 കാരനായ അദാനി ബില്‍ ഗേറ്റ്‌സിനും വാറന്‍ ബഫെറ്റിനും പിന്നില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. വ്യക്തിപരമായ പദവിയെക്കാള്‍, മൂന്നര പതിറ്റാണ്ടിനിടെ കെട്ടിപ്പടുത്ത സംരംഭകനെന്ന സാമ്രാജ്യത്തിന്റെ സല്‍പ്പേരാണ് അപകടത്തിലായിരിക്കുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ കുറ്റകരമായ ആരോപണങ്ങള്‍ കാരണം അദാനി എന്റര്ർപ്രൈസസ്  എഫ്പിഒ വില ഓഫര്‍ വിലയേക്കാള്‍ താഴ്ന്നപ്പോള്‍ ഓഫര്‍ ദിനത്തില്‍ ഓഫറില്‍ വെറും ഒരു ശതമാനം ഓഹരികള്‍ക്ക് മാത്രമാണ് നിക്ഷേപകരെ കണ്ടെത്തിയത്.
ഓഹരികള്‍ 3,112 രൂപ മുതല്‍ 3,276 രൂപ വരെയുള്ള െ്രെപസ് ബാന്‍ഡില്‍ വില്‍ക്കുന്ന ഇഷ്യു ജനുവരി 31 ന് അവസാനിക്കും. വെള്ളിയാഴ്ച ബിഎസ്ഇയില്‍ അദാനി എന്റര്‍െ്രെപസസ് 2,762.15 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു ജൈനകുടുംബത്തില്‍ ജനിച്ച അദാനി, കോളേജ് പഠനം ഉപേക്ഷിച്ച് കൗമാരപ്രായത്തില്‍ തന്നെ മുംബൈയിലേക്ക് താമസം മാറ്റി. രത്‌നവ്യാപാരത്തില്‍ കുറച്ചുകാലം വജ്രം സോര്‍ട്ടറായി ജോലി ചെയ്തു. അഹമ്മദാബാദില്‍ കുടുംബം ഏറ്റെടുത്ത ചെറിയ തോതിലുള്ള പിവിസി ഫിലിം ഫാക്ടറിയുടെ നടത്തിപ്പിനായി ജ്യേഷ്ഠന്‍ മഹാസുഖ്ഭായിയെ സഹായിക്കുന്നതിനായി അദ്ദേഹം 1981ല്‍ ഗുജറാത്തിലേക്ക് മടങ്ങി.
1988ല്‍, അദാനി എക്‌സ്‌പോര്‍ട്ട്‌സിന് കീഴില്‍ ഒരു കമ്മോഡിറ്റീസ് ട്രേഡിംഗ് വെഞ്ച്വര്‍ സ്ഥാപിച്ചു. ആ കമ്പനിയാണ് ഇപ്പോള്‍  ഇപ്പോള്‍ അദാനി എന്റര്ർപ്രൈസസ് അറിയപ്പെടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News