Sorry, you need to enable JavaScript to visit this website.

എന്നേയും ഹിന്ദുവെന്ന് വിളിച്ചൂടെ; ആര്യ സമാജക്കാരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം- ഹിന്ദു എന്നത് മതപരമായ പദമല്ലെന്നും ഭൂമിശാസ്ത്രപരമായ പദമാണെന്നുമുള്ള അലിഗഡ് മുസ്ലീം സര്‍വകലാശാല സ്ഥാപകന്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ പരാമര്‍ശം ഉദ്ധരിച്ച് സംസസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഒരു നൂറ്റാണ്ട് മുമ്പ് ആര്യസമാജത്തിന്റെ യോഗത്തില്‍ വെച്ച് തന്നെ 'ഹിന്ദു' എന്ന് വിളിക്കാന്‍ സര്‍ സയ്യിദ് ഖാന്‍ അഭ്യര്‍ഥിച്ചിരുന്നുവെന്ന്  ഗവര്‍ണര്‍ അനുസ്മരിച്ചു.
കൊളോണിയല്‍ ഭരണകാലത്ത് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന് ആര്യ സമാജ് അംഗങ്ങള്‍ സ്വീകരണം നല്‍കിയിരുന്നുവെന്ന് ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കവേ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
തന്നെ എന്തുകൊണ്ട് ഹിന്ദു എന്ന് വിളിക്കുന്നില്ലെന്നതാണ് ആര്യ സമജാക്കാരോട് ഇപ്പോള്‍ തന്റെ പ്രധാന പരാതിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹിന്ദു എന്നത് മതപരമായ പദമായി ഞാന്‍ കണക്കാക്കുന്നില്ല. ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ ഒരു പദമാണ്- ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യയില്‍ ജനിച്ച ആര്‍ക്കും, ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണം കഴിച്ച് ജീവിക്കുന്ന ആര്‍ക്കും, ഇന്ത്യയിലെ നദികളില്‍ നിന്ന് വെള്ളം കുടിക്കുന്ന ആര്‍ക്കും സ്വയം ഹിന്ദു എന്ന് വിളിക്കാന്‍ അര്‍ഹതയുണ്ടെന്നും  അതിനാല്‍ നിങ്ങള്‍ എന്നെ ഹിന്ദു എന്ന് വിളിക്കണമെന്നും
അലിഗഡ് സര്‍വ്വകലാശാലയുടെ സ്ഥാപകന്റെ പരാമര്‍ശങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു,
ഞാന്‍ ഹിന്ദുവാണ് എന്ന് പറയുന്നത് തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സംസ്ഥാനത്ത് ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സമാപന സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു.
സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ സനാതന ധര്‍മ്മത്തില്‍ വിശ്വസിച്ചിരുന്ന രാജ്യത്തെ രാജാക്കന്മാരും ഭരണാധികാരികളും എല്ലാ മതവിഭാഗങ്ങളെയും ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News