Sorry, you need to enable JavaScript to visit this website.

ഉയര്‍ന്ന നിരക്കായിട്ടും  ട്വന്റി20 ടിക്കറ്റിന് വന്‍ ഡിമാന്റ്

തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍  ടി20 മത്സരത്തില്‍ ഏറ്റുമുട്ടുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ തിരുവനന്തപുരത്തെത്തി. ഇന്നലെവൈകീട്ട് 4.30 ഓടെയാണ് ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രനും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.രാജീവും ടി20 മത്സരത്തിന്റെ ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ടി.എം.ഇക്ബാലും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളായ രാകേഷും സതീഷും ചേര്‍ന്ന് വിമാനത്താവളത്തില്‍ ടീമിനെ സ്വീകരിച്ചു. 
ടീം ഇന്ത്യ 27ന് വൈകീട്ട് അഞ്ചു മുതല്‍ എട്ടുവരെ പരിശീലനത്തിനിറങ്ങും. 25ന്  തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്നലെ മുതല്‍ പരിശീലനം ആരംഭിച്ചു. 27ന് ഉച്ചക്ക് ഒന്ന് മുതല്‍ നാലുവരെ ദക്ഷിണാഫ്രിക്കന്‍ സംഘം ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും. 27ന്  ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും വൈകീട്ട് 4.30ന് ഇന്ത്യന്‍ ക്യാപ്റ്റനും പ്രീ മാച്ച് പ്രസ് മീറ്റിന്റെ ഭാഗമായി മാധ്യമങ്ങളെ കാണും.
മത്സരത്തിന്റെ 2000 ടിക്കറ്റുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. 1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെ.സി.എ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിക്കണം. ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് മൂന്ന് ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് [email protected]  എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.

Latest News