Sorry, you need to enable JavaScript to visit this website.

ജൂനിയര്‍ ലോകകപ്പ് അര്‍ജന്റീനക്ക് 

ഭുവനേശ്വര്‍ - ജര്‍മനിയെ 4-2 ന് തോല്‍പിച്ച് അര്‍ജന്റീന ജൂനിയര്‍ ലോകകപ്പ് ഹോക്കിയില്‍ ചാമ്പ്യന്മാരായി. രണ്ടു ഗോളിന് പിന്നിലായ ശേഷം ജര്‍മനി തിരിച്ചുവന്നെങ്കിലും രണ്ട് ഗോള്‍ കൂടി അടിച്ച് അര്‍ജന്റീന വിജയം പിടിച്ചു. 
ആതിഥേയരായ ഇന്ത്യക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഉദ്ഘാടന മത്സരത്തിലും അവസാന മത്സരത്തിലും ഫ്രാന്‍സിനോട് തോറ്റു. ലൂസേഴ്‌സ് ഫൈനലില്‍ 3-1 ന് ജയിച്ച് ഫ്രാന്‍സ് മൂന്നാം സ്ഥാനം നേടി. ഫ്രാന്‍സിന്റെ മൂന്നു ഗോളും നേടിയത് ക്യാപ്റ്റന്‍ തിമോത്തി ക്ലെമന്റാണ്. മൂന്നു ഗോളും പെനാല്‍ട്ടി കോര്‍ണറുകളില്‍ നിന്നായിരുന്നു. 
ഗോള്‍ പിറക്കാതിരുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യക്കായിരുന്നു നിയന്ത്രണം. എന്നാല്‍ തുടര്‍ന്ന് ഫ്രാന്‍സ് മേധാവിത്തം നേടി. ഇരുപത്താറാം മിനിറ്റില്‍ തിമോത്തി ക്ലെമന്റ് ആദ്യ ഗോളടിച്ചത്. 34, 47 മിനിറ്റുകളിലായി തിമോത്തി ഹാട്രിക് തികച്ചു. ഫ്രഞ്ച് നായകന്‍ ആറു മത്സരങ്ങളില്‍ അടിച്ചുകൂട്ടിയത് 14 ഗോളുകളാണ്. 2013 നു ശേഷം ഫൈനല്‍  കളിച്ച ഫ്രാന്‍സിന്റെ അതിനു ശേഷമുള്ള മികച്ച പ്രകടനമാണ് ഇത്. 

Latest News