Sorry, you need to enable JavaScript to visit this website.

ലവ് ജിഹാദിന്‍റെ പ്രൊമോഷൻ ഏറ്റെടുത്ത പി.സി.ജോർജ് എത്തേണ്ടിടത്ത് എത്തി

വ്യത്യസ്ത മതങ്ങളില്പെട്ടവര് വിവാഹം കഴിച്ചാല് ആണ്കുട്ടിയോ പെണ്കുട്ടിയോ ഏതെങ്കിലും ഒരു മതത്തില് ചേരും. ചേരാതെയുമിരിക്കും. പക്ഷെ ഇതിനെ ലവ് ജിഹാദെന്ന് വിളിക്കാന് പറ്റില്ല. വാസ്തവത്തില് അപ്രസക്തമായ ഒരു വിഷയമായിട്ടാണ് ഞാന് ഇതിനെ കാണുന്നത്. ലോകം മാറി വരികയാണ്. അങ്ങനെയൊരു ലോകത്ത് സ്ത്രീ പുരുഷനും, അല്ലെങ്കില് ആണ് കുട്ടികളും പെണ്കുട്ടികളും കാണാനും പരിചയപ്പെടാനും ഉള്ള സാഹചര്യമാണ് ഉള്ളത്. അങ്ങനെയുള്ളവര് അനോന്യം ഇഷ്ടപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കേരളത്തില് ലവ് ജിഹാദ് ഉണ്ടെന്ന വാദം അപ്രസക്തമാണ്. അതിന് പിന്നിൽ കുടില രാഷ്ട്രീയ ലക്ഷ്യവും സമൂഹത്തെ ഭിന്നിപ്പിക്കുക എന്ന തന്ത്രവുമാണുള്ളത്"
(തൃശ്ശൂര് ബിഷപ്പ്_യൂഹാനോന്_മാര്_മിലിത്തിയോസ് .)
ഇതിനേക്കാൾ വിവേക പൂർണ്ണമായ ഒരു വിശദീകരണം വേണം എന്ന് തോന്നുന്നില്ല. സംഘികളുടെ കുടില തന്ത്രങ്ങളും, അതിനു പാലമിട്ടു കൊടുക്കുന്ന സഭാ നേതൃത്വങ്ങളും ഇതൊക്കെ മനസ്സിലാക്കിയെങ്കിൽ നന്നായിരുന്നു.
അതെ സമയം സ്വന്തം മകനെ ഉപയോഗിച്ച് ജഗതി ശ്രീകുമാറിന്റെ മകളായ പാർവതിയെ പ്രേമിപ്പിച്ച് മാമോദീസ മുക്കി അൽഫോൺസയാക്കി തട്ടി എടുത്ത പിസി ജോർജുമാർ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ലവ് ജിഹാദിന്റെ പ്രൊമോഷൻ ഏറ്റെടുത്തു കൊണ്ട് NDA പാളയത്തിലേക്ക് കടക്കുന്നു. ഇടതു വലതു മുന്നണികളിൽ സ്ഥാനം കൊതിച്ചു നടന്ന ഇങ്ങേർ ഇപ്പോൾ എത്തേണ്ട ഇടത്ത് എത്തി എന്നേ പറയാനാവൂ. എല്ലാ അഴുക്കുകളെയും സ്വീകരിക്കുന്ന ഒരു വർഗീയ രാഷ്ട്രീയം ഇൻഡ്യക്കുണ്ടല്ലോ?
കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസിൽ വിചാരണ ചെയ്യപ്പെടുന്ന ഫ്രാങ്കോമാരെ പോലും ന്യായീകരിച്ച് വിടു വേല ചെയ്യുന്ന ഇത്തരം രാഷ്ട്രീയ ഭിക്ഷാംദേഹികൾ ഇനിയും തിരഞ്ഞെടുക്കപ്പെടുന്നത് മതേതര കേരളത്തിന് അപമാനകരമായിരിക്കും എന്നതിൽ സംശയമില്ല.

Latest News