Sorry, you need to enable JavaScript to visit this website.

ക്രിസ്റ്റിയാനൊ പെനാല്‍ട്ടികള്‍ യുവന്റസിനെ രക്ഷിച്ചു

ടൂറിന്‍ - ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ കിരീടത്തിലേക്കുള്ള കുതിപ്പില്‍ യുവന്റസിന് കാലിടറി. അറ്റ്‌ലാന്റയുമായുള്ള നിര്‍ണായക പോരാട്ടത്തില്‍ അവര്‍ 2-2 സമനില വഴങ്ങി. ക്രിസ്റ്റിയാനൊറൊണാള്‍ഡോയുടെ പെനാല്‍ട്ടി ഗോളുകളാണ് യുവന്റസിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. രണ്ടു തവണ യുവന്റസ് പിന്നിലായിരുന്നു. രണ്ടു തവണയും ക്രിസ്റ്റിയാനൊ പെനാല്‍ട്ടി ഗോളുകളിലൂടെ ടീമിനെ തിരിച്ചുകൊണ്ടുവന്നു. ആറു മത്സരം വീതം ശേഷിക്കെ യുവന്റസിന് എട്ട് പോയന്റ് ലീഡുണ്ട്. അറ്റ്‌ലാന്റ മൂന്നാം സ്ഥാനത്തു തുടരുന്നു. ലീഗ് പുനരാരംഭിച്ച ശേഷം ഇതുവരെയുള്ള കളികളെല്ലാം യുവന്റസ് ജയിച്ചിരുന്നു.
തുടക്കം മുതല്‍ യുവന്റസിനെ അവരുടെ പാതിയില്‍ തളച്ചിടാന്‍ അറ്റ്‌ലാന്റയുടെ ഹൈപാസിംഗ് ഗെയിമിന് സാധിച്ചു. പതിനാറാം മിനിറ്റില്‍ ദുവാന്‍ സപാറ്റയിലൂടെ അറ്റ്‌ലാന്റ ലീഡ് നേടി. രണ്ടാം പകുതിയിലാണ് യുവന്റസ് കളിയിലേക്ക് വന്നത്. അമ്പത്തഞ്ചാം മിനിറ്റില്‍ പൗളൊ ദിബാല പെനാല്‍ട്ടി നേടിയെടുത്തു. മാര്‍ടിന്‍ ദെ റൂണ്‍ ഹാന്റ്‌ബോളാക്കി. ക്രിസ്റ്റിയാനൊ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചു. പകരക്കാരന്‍ റുസ്‌ലാന്‍ മാലിനോവ്‌സ്‌കിയുടെ കിടിലന്‍ ഷോട്ടിലൂടെ എണ്‍പത്തൊന്നാം മിനിറ്റില്‍ അറ്റ്‌ലാന്റ ലീഡ് വീണ്ടെടുത്തു. ഇഞ്ചുറി ടൈമിലാണ് യുവന്റസിന് ഭാഗ്യം വീണുകിട്ടിയത്. ലൂയിസ് മുറിയേല്‍ പന്ത് കൈ കൊണ്ട് തൊട്ടു. ഒരിക്കല്‍കൂടി ക്രിസ്റ്റിയാനൊ പെനാല്‍ട്ടി കിക്കെടുത്തു.

 

Latest News