Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇംഗ്ലണ്ട് തുടങ്ങുക സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സുമായി, കാരണമറിയാം

രാജ്‌കോട് - ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് തുടങ്ങുക വിക്കറ്റ് പോവാതെ അഞ്ച് റണ്‍സുമായി. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ആര്‍. അശ്വിന്‍ പിച്ചിലെ ഡെയ്ഞ്ചര്‍ എന്‍ഡില്‍ ഓടിക്കയറിയതിന് ഇന്ത്യക്ക് അഞ്ച് റണ്‍സ് പെനാല്‍ട്ടി വിധിച്ചതിനാണ് ഇത്. അമ്പയര്‍ ജോ വില്‍സനാണ് ശിക്ഷ വിധിച്ചത്. ക്രിക്കറ്റ് നിയമപ്രകാരം ബോധപൂര്‍വമോ, ഒഴിവാക്കാവുന്നതോ ആയ സാഹചര്യങ്ങളില്‍ പിച്ച് കേടാക്കുന്നത് ശിക്ഷാര്‍ഹമാണ്. ആദ്യ ദിനം രവീന്ദ്ര ജദേജക്ക് അമ്പയര്‍മാര്‍ വാണിംഗ് കൊടുത്തിരുന്നു. തെറ്റ് ആവര്‍ത്തിച്ചപ്പോഴാണ് നടപടി.

രണ്ടാം ദിനം അഞ്ചിന് 326 ല്‍ ഇന്ത്യ ഇന്നിംഗ്‌സ് പുനരാരംഭിച്ച ശേഷം ഇംഗ്ലണ്ട് അതിവേഗം ജോലി തുടങ്ങിയതായിരുന്നു. നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവിനെ (4) നാലാമത്തെ ഓവറില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പുറത്താക്കി. മത്സരത്തില്‍ ആന്‍ഡേഴ്‌സന്റെ ആദ്യ വിക്കറ്റാണ് ഇത്. ഇതോടെ ടെസ്റ്റ് കരിയറില്‍ 696 വിക്കറ്റായി. 
ആദ്യ ദിനം കളി തീരാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ സര്‍ഫറാസ് ഖാന്റെ റണ്ണൗട്ടിന് കാരണക്കാരനായ രവീന്ദ്ര ജദേജക്ക് അതിന് പ്രായശ്ചിത്തം ചെയ്യാനായില്ല. 12 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും (117) ജദേജയെ ജോ റൂട്ട് സ്വന്തം ബൗളിംഗില്‍ പിടിച്ചു. അലക്ഷ്യമായ ഷോട്ടില്‍ അനായാസ ക്യാച്ചാണ് ജദേജ സമ്മാനിച്ചത്. 225 പന്ത് നേരിട്ട ജദേജ ഒരു സിക്‌സറും ഒമ്പത് ബൗണ്ടറിയും നേടി. 
എളുപ്പം ഇന്നിംഗ്‌സ് അവസാനിപ്പിക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഗം പക്ഷെ പൂവണിഞ്ഞില്ല. പുതുമുഖം ധ്രുവ് ജൂറലും (31 നോട്ടൗട്ട്) ആര്‍. അശ്വിനും (25 നോ്ട്ടൗട്ട്) ഇരുപതോവറിലേറെ ചെറുത്തുനിന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഏഴിന് 388 ലാണ് ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്. 

Latest News