Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഞ്ചിന് 55 ലേക്ക് തകര്‍ന്നു, അഫ്ഗാന്‍ ഉയിര്‍ത്തെഴുന്നേറ്റു

പള്ളിക്കെലെ - ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ 42 റണ്‍സിന് തോറ്റെങ്കിലും അഫ്ഗാനിസ്ഥാന്റെ പോരാട്ടം ചരിത്രമായി. മൂന്നിന് 381 എന്ന സ്‌കോര്‍ പിന്തുടരവെ അഞ്ചിന് 55 ലേക്ക് തകര്‍ന്നിരുന്നു അഫ്ഗാനിസ്ഥാന്‍. എന്നാല്‍ ആറാം വിക്കറ്റില്‍ മുഹമ്മദ് നബിയും അസ്മതുല്ല ഒമര്‍സായിയും അടിച്ചെടുത്തത് 242 റണ്‍സായിരുന്നു. നബി 130 പന്തില്‍ 136 റണ്‍സടിച്ചു, ഒമര്‍സായ് 115 പന്തില്‍ 149 റണ്‍സുമായി പുറത്താവാതെ നിന്നു. ആറിന് 339 റണ്‍സിലാണ് അഫ്ഗാനിസ്ഥാന്‍ പോരാട്ടമവസാനിപ്പിച്ചത്. 720 റണ്‍സാണ് മത്സരത്തില്‍ ഒഴുകിയത്. 
139 പന്തില്‍ എട്ട് സിക്‌സറും 20 ബൗണ്ടറിയുമായി ശ്രീലങ്കന്‍ ഓപണര്‍ പത്തും നിസങ്ക പുറത്താവാതെ 210 റണ്‍സടിച്ചു. ആവിഷ്‌ക ഫെര്‍ണാണ്ടോയും (88 പന്തില്‍ 88) നിസങ്കയും തുടക്കം മുതല്‍ അഫ്ഗാന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ ഇരുപത്താറോവറില്‍ ശ്രീലങ്ക 182 റണ്‍സിലേക്ക് കുതിച്ചു.്‌നിശ്ചിത അമ്പതോവറില്‍ മൂന്നിന് 381 ലെത്താന്‍ ശ്രീലങ്കക്ക് സാധിച്ചു. ബൗണ്ടറികള്‍ വഴി 120 റണ്‍സാണ് നിസങ്ക സ്‌കോര്‍ ചെയ്തത്. 
സനത് ജയസൂര്യയുടെ 24 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് (2000 ല്‍ ഇന്ത്യക്കെതിരെ 189) തകര്‍ത്താണ് നിസങ്ക ശ്രീലങ്കയുടെ ടോപ്‌സ്‌കോററായത്. 88 പന്തില്‍ സെഞ്ചുറി തികച്ച ഇരുപത്തഞ്ചുകാരന്‍ അവിടെ നിന്ന് 48 പന്തില്‍ ഇരട്ട സെഞ്ചുറിയിലെത്തി. ഫരീദ് അഹമ്മദ് എറിഞ്ഞ അവസാന ഓവറിലെ രണ്ടാമത്തെ പന്ത് ബൗണ്ടറി കടത്തിയാണ് 136 പന്തില്‍ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്. സിക്‌സറും ബൗണ്ടറിയുമായി ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ജയസൂര്യയും കളി കാണാനുണ്ടായിരുന്നു.
നിസങ്കയെക്കാള്‍ വേഗത്തില്‍ ഇരട്ട സെഞ്ചുറി തികക്കാന്‍ ഇന്ത്യയുടെ ഇശാന്‍ കിഷനു മാത്രമേ സാധിച്ചിട്ടുള്ളൂ, 2022 ല്‍ ബംഗ്ലാദേശിനെതിരെ 126 പന്തില്‍. പുരുഷ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി തികക്കുന്ന പന്ത്രണ്ടാമത്തെ കളിക്കാരനാണ് നിസങ്ക.
 

Latest News