ഹാംറിനും വിട പറഞ്ഞു, 1958 ലോകകപ്പ് ഇനി ഓര്‍മ

ഫ്‌ളോറന്‍സ് - സ്വീഡന്റെ ഇതിഹാസ താരം കുര്‍ട് ഹാംറിനും കാലയവനിക്കുള്ളില്‍ മറഞ്ഞതോടെ 1958 ലെ ലോകകപ്പ് ഫുട്‌ബോള്‍ കളിച്ച എല്ലാവരും ഓര്‍മയായി. ഹാംറിന് 89 വയസ്സായിരുന്നു. ഇറ്റലിയില്‍ ഫിയറന്റീനയുടെ കളിക്കാരനായിരുന്നു ഹാംറിന്‍. ഹാംറിന്റെ കരുത്തിലാണ് സ്വീഡന്‍ ആ ലോകകപ്പില്‍ ഫൈനലിലെത്തിയതും പെലെയുടെയും ഗരിഞ്ചയുടെയും ബ്രസീലിനോട് പോരാടിയതും. ബ്രസീലിന്റെ ആദ്യ ലോകകപ്പ് കിരീടമായിരുന്നു അത്. ഫൈനലില്‍ 5-2 നാണ് അവര്‍ സ്വീഡനെ തോല്‍പിച്ചത്. 
സ്വീഡനു വേണ്ടി 32 മത്സരങ്ങളില്‍ 17 ഗോളടിച്ചു. 1958 ലെ ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിക്കെതിരെ സ്‌കോര്‍ ചെയ്തിരുന്നു. ബ്രസീലിനു വേണ്ടി കളിച്ച മാരിയൊ സഗാലൊ 92 ാം വയസ്സില്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് മരിച്ചത്.
 

Latest News