Sorry, you need to enable JavaScript to visit this website.

മിശ്രവിവാഹത്തില്‍ പറഞ്ഞത് സമുദായത്തിന്റെ നിലപാട്, ഉറച്ചുനില്‍ക്കുന്നു- നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്-മിശ്രവിവാഹത്തില്‍ താന്‍ പറഞ്ഞത് സമുദായത്തിന്റെ നിലപാടാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. തന്റെ നിലപാടിനെ ആര്‍ക്കും എതിര്‍ത്ത് പറയാന്‍ കഴിയില്ല. മിശ്രവിവാഹം ഇസ്ലാമികമല്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നാസര്‍ ഫൈസി പറഞ്ഞു.
ഒരു ഭാഗത്ത് സമുദായത്തെ പ്രീണിപ്പിക്കുന്ന സി.പി.എം മറുഭാഗത്ത് മതനിരാസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മിശ്രവിവാഹ പ്രശനത്തില്‍ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. വ്യക്തമായ ഡാറ്റ കൈവശമുണ്ട്. സമസ്ത നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും നാസര്‍ ഫൈസി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സിപിഎഎമ്മിനെതിരെയുള്ള വിമര്‍ശനം മുസ്ലിം ലീഗിന് വഴിയൊരുക്കാനല്ല. പ്രതികരണത്തില്‍ രാഷ്ട്രീയ താല്‍പര്യമില്ല. സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിക്കേണ്ട വിഷയമല്ല മിശ്രവിവാഹം. മുഖ്യമന്ത്രിയല്ല ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രി വിഭാവനം ചെയ്തത് അപരിഷ്‌കൃത സമൂഹത്തെയാണെന്നും നാസര്‍ ഫൈസി കൂടത്തായി കുറ്റപ്പെടുത്തി. സിപിഎം മതനിരപേക്ഷ സംഘടനയാണെന്ന് വ്യക്തമാക്കിയ നാസര്‍ ഫൈസി
കൂടത്തായി ബിജെപി മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

 

Latest News