Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തുര്‍ക്കിയിലേക്ക് വന്നാല്‍ ഇസ്രായില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഉര്‍ദുഗാന്‍, എല്ലാത്തിനും കാരണം അമേരിക്കയുടെ പിന്തുണ

അങ്കാറ- തുര്‍ക്കിയില്‍ ഹമാസ് അംഗങ്ങളെ വേട്ടയാടാന്‍ മുതിര്‍ന്നാല്‍ ഇസ്രായില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. പോരാട്ടം അവസാനിച്ചതിന് ശേഷം ഗാസയില്‍ ബഫര്‍ സോണ്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ഉര്‍ദുഗാന്‍ നിരസിച്ചു. ഇത്തരമൊരു പദ്ധതി ഫലസ്തീനികളെ അനാദരിക്കലാണെന്ന കാര്യവും ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.  
ബഫര്‍ സോണ്‍ സംബന്ധിച്ച നിര്‍ദേശവും പദ്ധതിയും ഇസ്രായില്‍ പല അറബ് രാഷ്ട്രങ്ങള്‍ക്കും തുര്‍ക്കിക്കും മുന്നില്‍ സമര്‍പ്പിച്ചതായി  ഇസ്രായില്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുദ്ധാനന്തരമുള്ള ഗാസയുടെ ഭാവി തീരുമാനിക്കുന്നത് ഫലസ്തീന്‍ ജനതയായിരിക്കുമെന്നും ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങള്‍ തിരികെ നല്‍കണമെന്നും ഖത്തറില്‍ നിന്ന് മടങ്ങുന്ന വിമാനത്തില്‍ ഉര്‍ദുഗാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇസ്രയേലിനുള്ള പാശ്ചാത്യ രാജ്യങ്ങള്‍,പ്രത്യേകിച്ച് അമേരിക്ക നല്‍കുന്ന പിന്തുണയാണ് മേഖലയിലെ നിലവിലെ അവസ്ഥയ്ക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News