രണ്ട് പെനാല്‍ട്ടി പാഴാക്കി, 35 വാര അകലെ നിന്ന് ഗോള്‍; സാലിമാണ്് താരം

റിയാദ് - ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച സൗദി അറേബ്യയിലെ നാല് ടീമുകളില്‍ മൂന്നും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍്ട്ടര്‍ ഫൈനലിലെത്തി. ഗ്രൂപ്പ് സി-യില്‍ അല്‍ഇത്തിഹാദും ഡി-യില്‍ അല്‍ഹിലാലും ഇ-യില്‍ അന്നസ്‌റും ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് ബി-യില്‍ അഞ്ച് കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച അല്‍ഫൈസലി അവസാന സ്ഥാനത്താണ്. 
ഏഷ്യന്‍ പ്ലയര്‍ ഓഫ് ദ ഇയര്‍ സാലിം അല്‍ദോസരി ഇരുപകുതികളിലായി രണ്ട് പെനാല്‍ട്ടികള്‍ പാഴാക്കുന്നതു കണ്ട മത്സരത്തില്‍ അല്‍ഹിലാല്‍ 2-0 ന് ഉസ്‌ബെക്കിസ്ഥാനില്‍ നവ്ബഹോര്‍ നമംഗനെ തോല്‍പിച്ചു. മുംബൈ സിറ്റി ഇറാനില്‍ നസാജി മസന്ദാരനോട് 0-2 ന് തോറ്റു. ഹിലാലിന് നാല് ജയവും ഒരു സമനിലയുമാണ്. മുംബൈ അഞ്ച് കളിയും തോറ്റു. 
പെനാല്‍ട്ടികള്‍ പാഴാക്കിയെങ്കിലും 85ാം മിനിറ്റില്‍ 35 വാര അകലെ നിന്ന് സാലിം മനോഹരമായ ലോബിലൂടെ വല കുലുക്കി. അറുപത്തെട്ടാം മിനിറ്റില്‍ മാല്‍ക്കമും സ്‌കോര്‍ ചെയ്തു. സാലിമിന്റെ പെനാല്‍ട്ടി ഗോളി തടുത്തിട്ടപ്പോഴാണ് മാല്‍ക്കം ഗോളടിച്ചത്. മത്സരത്തില്‍ മാല്‍ക്കത്തിന്റെ ആദ്യ ടച്ചായിരുന്നു അത്. 

Latest News