Sorry, you need to enable JavaScript to visit this website.

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കാന്‍ ദല്‍ഹിയില്‍ റാലി; പ്രത്യേക മന്ത്രാലയം വേണം

ന്യൂദല്‍ഹി-പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് ഉടന്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഗോസംരക്ഷണ സംഘടന രാംലീല മൈതാനിയില്‍ റാലി നടത്തി.
പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹിന്ദു ദേവന്മാരെ വധിക്കുന്നതിന് തുല്യമാണെന്ന് ഗോപാഷ്ടമി ദിനത്തില്‍ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.
ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠ ആന്ദോളന്റെ ബാനറിലാണ് ഭാരതീയ ഗൗ ക്രാന്തി മഞ്ച് പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് റാലി സംഘടിപ്പിച്ചത്.  
പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ സന്യാസിമാരും ദര്‍ശകരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെന്ന് ഭാരതീയ ഗൗ ക്രാന്തി മഞ്ചിന്റെ സ്ഥാപകന്‍ ഗോപാല്‍ മണി മഹാരാജ് പറഞ്ഞു.
പശുക്കടത്തുകാരെ പിടികൂടാന്‍ ജീവന്‍ പണയപ്പെടുത്തുന്ന നിരവധി പശു സംരക്ഷകര്‍ ഇന്ത്യയില്‍ ഉണ്ടെന്നും എന്നാല്‍ പോലീസ് അവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയാണെന്നും ഇത് തികച്ചും തെറ്റാണെന്നും ഭഗവത് കഥ ആഖ്യാതാവ് ദേവകിനന്ദന്‍ താക്കൂര്‍ പറഞ്ഞു.
പശുക്കടത്ത് നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമവും കര്‍ശന നടപടിയും ആവശ്യമാണെന്ന് താക്കൂര്‍ പറഞ്ഞു.

ഈ വാർത്തയും വായിക്കുക

സത്യം തന്നെ, ഇന്ത്യ ജയിക്കും, ബി.ജെ.പിയുടെ ആശംസ ഷെയർ ചെയ്ത് കോൺഗ്രസ്

ഗാസയില്‍ ഇസ്രായില്‍ സൈനികരുടെ മരണം 65 ആയി, അതിര്‍ത്തികളില്‍ റോക്കറ്റ് സൈറണ്‍

Latest News