Sorry, you need to enable JavaScript to visit this website.

ഹലാല്‍ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചാല്‍ മതി, ഇവിടെ വേണ്ട; വിജ്ഞാപനവുമായി യു.പി

ലഖ്‌നൗ-ഹലാല്‍ ടാഗ് ഉള്ള ഉല്‍പന്നങ്ങള്‍ നിരോധിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കം വിവാദത്തില്‍. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പന എന്നിവ നിരോധിച്ചതായാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.  ഉത്തരവില്‍ കയറ്റുമതിക്കായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.
ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സമാന്തര സംവിധാനമാണെന്നും ഭക്ഷ്യ നിയമ ഭക്ഷ്യ സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് നിയമത്തിലെ സെക്ഷന്‍ 89 പ്രകാരം ഇത് ലംഘനമാണെന്നു യുപി സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.
ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തീരുമാനിക്കാനുള്ള അവകാശം നിയമത്തിലെ സെക്ഷന്‍ 29 ല്‍ നല്‍കിയിരിക്കുന്ന അധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ ഉള്ളൂ. അവരാണ് നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് പ്രസക്തമായ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയമങ്ങളില്‍ ലേബലുകളില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അടയാളപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളൊന്നും ഇല്ലെങ്കിലും ചില മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ പാക്കേജിംഗിലോ ലേബലിംഗിലോ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തുന്നുണ്ട്.
ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഉല്‍പന്നങ്ങളുടെ വില്‍പ്പന കുറക്കുന്നതിന്  ഗൂഢാലോചന നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് യു.പി സര്‍ക്കാരിന്റെ ഉത്തരവ്. ഇത് മറ്റ് സമുദായങ്ങളുടെ ബിസിനസ് താല്‍പ്പര്യങ്ങളെ ഹനിക്കുന്നുവെന്നാണ് ആരോപണം.
ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അന്യായമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനു പുറമെ, വര്‍ഗീയ വിദ്വേഷം വിതയ്ക്കാനും സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാനും രാജ്യത്തെ ദുര്‍ബലപ്പെടുത്താനുമുള്ള മുന്‍കൂട്ടി ആസൂത്രണം ചെയ്ത തന്ത്രത്തിന്റെ ഭാഗമാണിതെന്നും  പരാതിയില്‍ പറയുന്നു.
പരാതിയില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന ജംഇയ്യത്ത് ഉലമായെ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വിശദീകരിക്കുകയുംചെയ്തു.

 

Latest News