Sorry, you need to enable JavaScript to visit this website.

ഷമിക്ക് അഞ്ചു വിക്കറ്റ്; ഇന്ത്യക്ക് 274 റൺസ് വിജയലക്ഷ്യം

ധരംശാല- ലോകകപ്പ് ക്രിക്കറ്റിൽ ഡാരിൽ മിച്ചെലിന്റെ സെഞ്ചുറി ന്യൂസിലാന്റിനെ 273 റൺസിലെത്തിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 273 റൺസിന് ഓൾഔട്ടാകുകയായിരുന്നു. മുഹമ്മദ് ഷമിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് മത്സരത്തിന്റെ ഹൈലൈറ്റ്. മിച്ചെലിന്റെ സെഞ്ചുറിയും രചിൻ രവീന്ദ്രയുടെ അർധ സെഞ്ചുറിയുമാണ് കിവീസിനെ 273ൽ എത്തിച്ചത്. മോശം തുടക്കത്തിൽനിന്ന് കിവീസിനെ കരകയറ്റിയതും ഇരുവരും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. 127 പന്തിൽ നിന്ന് അഞ്ച് സിക്‌സും ഒമ്പത് ഫോറുമടക്കം മിച്ചെൽ 130 റൺസെടുത്തു. 87 പന്തുകൾ നേരിട്ട രചിൻ ഒരു സിക്‌സും ആറ് ഫോറുമടക്കം 75 റൺസാണ് അടിച്ചെടുത്തത്. ഇരുവരും ചേർന്നെടുത്ത 159 റൺസ് കൂട്ടുകെട്ടാണ് കിവീസ് ഇന്നിങ്‌സിനെ മുന്നിലെത്തിച്ചത്. 
അവസാന ഓവറിൽ ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് കീവിസിനെ 273 റൺസിൽ ഒതുക്കിയത്. ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റേത് മോശം തുടക്കമായിരുന്നു. നാലാം ഓവറിൽ തന്നെ ഡെവോൺ കോൺവെയെ (0) പുറത്താക്കി മുഹമ്മദ് സിറാജ് ആദ്യ വിക്കറ്റ് വീഴ്ത്തി. പിന്നാലെ ഒമ്പതാം ഓവറിൽ വിൽ യങ്ങിനെ (17) മുഹമ്മദ് ഷമിയും മടക്കിയതോടെ കിവീസ് രണ്ടിന് 19 റൺസെന്ന നിലയിലായി. ഈ ലോകകപ്പിൽ ആദ്യമായി ടീമിൽ ഇടംനേടിയ ഷമി ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടി. 

Latest News