ആദിത്യന്‍, കൊല്ലം സുധി, അപര്‍ണ... മലയാള ടെലിവിഷന്‍ ലോകത്തെ സങ്കടത്തിലാഴ്ത്തിയ വിയോഗങ്ങള്‍

സീരിയല്‍ സംവിധായകന്‍ ആദിത്യന്റെ ആകസ്മികമായ വിയോഗം മലയാള വിനോദലോകത്ത് പ്രതിധ്വനിക്കുകയാണ്. ആരാധകരെയും സഹപ്രവര്‍ത്തകരെയും അഗാധമായി വേദനിപ്പിച്ച് പല സെലിബ്രിറ്റികളും കടന്നുപോകുന്നു. ഈ വിയോഗങ്ങളോരോന്നും വ്യക്തിപരമായ ഒരു ദുരന്തത്തെ മാത്രമല്ല, വിനോദരംഗത്ത് നികത്താനാവാത്ത വിടവ് കൂടി അവശേഷിപ്പിക്കുന്നു. ആരാധകരെ ഏറെ വേദനിപ്പിച്ച് നിരവധി പേരാണ് സമീപ കാലത്ത് കാലയവനികക്കുള്ളില്‍ മറഞ്ഞത്.

 

അപര്‍ണ നായര്‍:

നടി അപര്‍ണ നായരെ തിരുവനന്തപുരത്തെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് 31 ന് മുപ്പത്തൊന്നുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ആത്മഹത്യയാണെന്നാണ് നിഗമനം.

 

ശബരി നാഥ്:

'മിന്നുകെട്ട്,' 'നിലവിളക്ക്,' 'സ്വാമി അയ്യപ്പന്‍,', 'സീത' തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ പരമ്പരകളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന മലയാളം ടിവി നടനും നിര്‍മ്മാതാവുമായ ശബരി നാഥ് ഹൃദയാഘാതത്തെ തുടര്‍ന്നാണ്്  മരിച്ചത്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തിന് മുമ്പ്, 'പാടാത്ത പൈങ്കിളി' എന്ന പരമ്പരയില്‍ അദ്ദേഹം ഒരു പ്രധാന വേഷം ചെയ്തിരുന്നു.
 

ശരണ്യ:

ഒരു പതിറ്റാണ്ടായി ബ്രെയിന്‍ ട്യൂമറുമായി പോരാടിയ നടി ശരണ്യ ശശിയുടെ വിയോഗം ആരാധകരെ അഗാധമായ ദുഃഖത്തിലാക്കി.

 

കൊല്ലം സുധി:

ജൂണില്‍ നടന്ന വാഹനാപകടത്തില്‍ കൊല്ലം സുധിക്ക് ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടു. 39 കാരന്‍ സഹപ്രവര്‍ത്തകരായ ഉല്ലാസ് അരൂര്‍, ബിനു അടിമാലി, മഹേഷ് എന്നിവര്‍ക്കൊപ്പം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

 സുബി സുരേഷ്:

ഹാസ്യനടിയും മലയാളം ടിവി അവതാരകയുമായ സുബി സുരേഷ് (41) കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ അന്തരിച്ചു.

 ആദിത്യന്‍:

'സാന്ത്വനം' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആദിത്യന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒക്ടോബര്‍ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം വിനോദവ്യവസായ ലോകത്തെയാകെ ദുഖത്തിലാക്കി.

 

Latest News