Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഞങ്ങൾ നാട്ടുകാർ, ഇടപെട്ടുകൊണ്ടേയിരിക്കും

ഇപ്പോൾ ഭൂമിയിൽ ഏറ്റവും ദുരിത പൂർണമായ ജീവിതം ഗാസയിലായിരിക്കും. വെള്ളമില്ല, വൈദ്യുതിയില്ല, ഗ്യാസില്ല, ഭക്ഷണമെത്തിക്കാനുള്ള വഴികളും അടച്ചു. മനുഷ്യനിർമിത ദുരന്തത്തിന്റെ ആഘാതം പേറുകയാണ് ഇരുപത് ലക്ഷം വരുന്ന ഗാസയിലെ ജനങ്ങൾ.  അമ്പതിനായിരം ഗർഭിണികളും പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരും ഗതികേടിലാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഇരുട്ട് നിറഞ്ഞ ആശുപത്രികളിൽ എന്ത് ചികിത്സ?  ഈ കണക്ക് പറയാനാണോ ലോക രാജ്യങ്ങൾ യു.എൻ ഉണ്ടാക്കിയത്? ഇനിയൊരു ലോക യുദ്ധം വേണ്ടായെന്ന് തീരുമാനിച്ചതിന്റെ ഫലമായാണല്ലോ ലീഗ് ഓഫ് നേഷൻസും പിന്നീട് ഐക്യരാഷ്ട്രസഭയുമുണ്ടാക്കിയത്. ഇപ്പോൾ യു.എൻ ഒന്നിനും കൊള്ളില്ലെന്ന് ഉക്രെയിൻ യുദ്ധവും ഏറ്റവുമൊടുവിൽ ഗാസയിലെ പ്രതിസന്ധിയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. വെറുതെ പ്രസ്താവന ഇറക്കാൻ മാത്രം ഒരു സെക്രട്ടറി ജനറൽ. ഏഴര പതിറ്റാണ്ടിലധികം നീണ്ടുനിന്ന പോരാട്ടമാണ് ഇസ്രായിലും ഫലസ്തീനും തമ്മിൽ, അത് ഒരു അധിനിവേശ- വിഭജന- പൈതൃക ഭൂമിവാദ ചരിത്രത്തിന്റെ മുറിവുണങ്ങാത്ത ബാക്കിപത്രമാണ്.  ഗാസാ മുനമ്പ് ലോകത്തിന്റെ  തീരാകണ്ണീരാവുകയാണ്. 1948 മെയ് 14ന് ഇസ്രായിൽ  രൂപീകരിക്കപ്പെട്ടതോടെ തന്നെ ഒന്നാം അറബ്-ഇസ്രായിൽ യുദ്ധവും ആരംഭിച്ചുവെന്നതാണ് ചരിത്രം. 
ഇസ്രായിലിലെ പ്രതിപക്ഷത്തെ കൂടി ഉൾപ്പെടുത്തി യുദ്ധകാല മന്ത്രിസഭ നെതന്യാഹു രൂപീകരിച്ചിരിക്കുകയാണ്. അതേസമയം, ഇസ്രായിലിലെ പത്രം തന്നെ സർക്കാർ ചെയ്തികളെ വിമർശിക്കുന്നതും ശ്രദ്ധേയമായി. 
ഗാസ വിഷയം ഇത്രയും സങ്കീർണമാക്കിയതിൽ ഇസ്രായിൽ പ്രസിഡന്റ്  നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാരിന്റെ പങ്ക് തുറന്നുപറഞ്ഞിരിക്കുകയാണ്  ഇസ്രായിൽ പത്രം ഹാരെറ്റ്സ്. യുദ്ധവും അതിലേക്ക് നയിച്ച സംഭവവികാസങ്ങളും ചരിത്ര പശ്ചാത്തലത്തിൽ വിശകലനം ചെയ്താണ്  പത്രം സർക്കാരിനെതിരെ വിരൽചൂണ്ടുന്നത്. യുദ്ധം തുടങ്ങുന്നതിനുമുമ്പുതന്നെ, സർക്കാർ പിന്തുണയോടെ ജൂത കുടിയേറ്റക്കാർ ഫലസ്തീൻകാർക്കെതിരെ നടത്തുന്ന വർണവിവേചനത്തിനെതിരെ തുടർച്ചയായി എഴുതിയിരുന്ന പത്രം, ഇസ്രായിൽ- ഗാസ യുദ്ധത്തിന്റെ ഉത്തരവാദിത്തം നെതന്യാഹുവിന്' എന്ന മുഖപ്രസംഗത്തോടെയാണ് കഴിഞ്ഞ ഞായറാഴ്ച പുറത്തിറങ്ങിയത്.'സിംചത് തോറ അവധിക്കാലത്ത് ഇസ്രായിലിലുണ്ടായ ദുരന്തത്തിന് ഒരു ഉത്തരവാദിയേയുള്ളൂ-  നെതന്യാഹു.  കടുത്ത വംശീയത പറയുന്ന ബസലേൽ സ്മോട്രിച്ചിനെയും ഇറ്റാമർ ബെൻ-ഗ്വീറിനെയും പ്രധാന സ്ഥാനങ്ങളിൽ നിയമിച്ച് പിടിച്ചെടുക്കലിന്റെയും പുറത്താക്കലിന്റെയും സർക്കാർ സ്ഥാപിച്ചു. ഇസ്രായിൽ ബോധപൂർവം എത്തിപ്പെടുന്ന അപകടങ്ങൾ തിരിച്ചറിയുന്നതിൽ പൂർണമായും പരാജയപ്പെടുകയും ചെയ്തു'- മുഖപ്രസംഗത്തിൽ എടുത്തു പറഞ്ഞു. 

                                 ****           ****            ****
ഇസ്രായിലും  ഹമാസും തമ്മിലുളള യുദ്ധത്തിൽ ഇന്ത്യ ഇസ്രായിലിനൊപ്പമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയത്. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നരേന്ദ്ര മോഡിയുമായി ഫോണിൽ സംസാരിച്ചപ്പോഴും ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകുകയുണ്ടായി.
ഇന്ത്യ സ്റ്റാൻഡ്‌സ് വിത് ഇസ്രായിൽ എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.  അതിനിടെ ഇസ്രായിൽ -ഫലസ്തീൻ വിഷയത്തിൽ ഫലസ്തീനെ പിന്തുണച്ച്  അന്തരിച്ച മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയി നടത്തിയ പഴയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.
1977 മാർച്ചിൽ വിദേശകാര്യ മന്ത്രിയായിരിക്കെ ദൽഹിയിൽ ഒരു റാലിയിൽ വെച്ചാണ് ഇസ്രായിൽ -ഫലസ്തീൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. വാജ്പേയിയുടെ വാക്കുകൾ ഇങ്ങനെ: ''ചിലർ പറയുന്നത് ഇങ്ങനെയാണ്, ജനതാ പാർട്ടി സർക്കാർ രൂപീകരിച്ചു, അവർ അറബുകളെ പിന്തുണയ്ക്കില്ല, അവർ ഇസ്രായിലിനെ ആണ് പിന്തുണയ്ക്കുക. ബഹുമാന്യനായ മൊറാർജി ഭായ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുളളതാണ്. തെറ്റിദ്ധാരണ ഒഴിവാക്കുന്നതിന് വേണ്ടി ഇക്കാര്യത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഒാരോ ചോദ്യങ്ങളേയും നോക്കിക്കാണേണ്ടത് അതിന്റെ യോഗ്യതകളുടേയും അയോഗ്യതകളുടേയും അടിസ്ഥാനത്തിലാണ്''.
“പശ്ചിമേഷ്യയെ സംബന്ധിച്ച് പറയുകയാണെങ്കിൽ സാഹചര്യം വ്യക്തമാണ്. ഇസ്രായിൽ  കയ്യേറിയിരിക്കുന്ന അറബ് മണ്ണിൽ നിന്നും ഒഴിഞ്ഞ് പോകേണ്ടതുണ്ട്. കയ്യേറ്റത്തിന്റെ ഫലം അക്രമിക്ക് അനുഭവിക്കാം എന്നുളളതിനോട് യോജിക്കുന്നില്ല. തങ്ങൾക്ക് ബാധകമാകുന്ന നിയമം മറ്റുളളവർക്കും ബാധകമാണ്. അറബുകളുടെ ഭൂമിയിൽനിന്ന് ഒഴിഞ്ഞ് പോകണം''.ദശാബ്ദങ്ങളായി നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ച് സമാധാനം കൊണ്ട് വരാനും വാജ്പേയി പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. അക്രമം തുടച്ച് നീക്കുകയും സ്ഥിരമായ സമാധാനം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പരിഹാര മാർഗം പശ്ചിമേഷ്യയിൽ കൊണ്ട് വരണം-വാജ്പേയി പറഞ്ഞു.

                                 ****           ****            ****
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഫറ ഷിബ്ല. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ ബിഗ് സ്‌ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്നത്. അതിന് മുൻപ് മിനി സ്‌ക്രീനിൽ ഫറ സാന്നിധ്യം അറിയിച്ചിരുന്നു. ടെലിവിഷൻ ഷോകളിലും അഭിമുഖങ്ങളിലും അവതാരകയായി ഫറ ഷിബ്്‌ല  എത്താറുണ്ട്. വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രമായെത്തിയ സോമന്റെ കൃതാവാണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ഫറ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഫറ. മമ്മൂട്ടിക്ക് അദ്ദേഹത്തിന്റേതായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരിക്കാമെന്നും അത് മറ്റുള്ളവർക്ക് അറിയണമെന്നില്ലെന്നും ഫറ പറയുന്നു. മമ്മൂട്ടിയെ പറ്റി നമുക്ക് എല്ലാമറിയാം എന്ന് നാം വിചാരിക്കും. എന്നാൽ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നം ഉണ്ടാവാം. സിനിമയോടുള്ള പാഷൻ കൊണ്ടാണ് അദ്ദേഹം ഇന്നും സിനിമയിൽ നിൽക്കുന്നത്- ഫറ പറഞ്ഞു. 
മമ്മൂക്കയെ പറ്റി നമുക്ക് ഒന്നും അറിയില്ലെന്നും നമ്മൾ കാണണം എന്ന് വിചാരിച്ച് പുറത്തേക്ക് വെക്കുന്ന കാര്യങ്ങൾ മാത്രമേ അറിയൂ എന്നും ഫറ ചൂണ്ടിക്കാട്ടി. സ്വകാര്യ ജീവിതത്തിൽ മമ്മൂക്കക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളോ ആശങ്കകളോ ഉണ്ടാകാമെന്നും അവർ പറഞ്ഞു. എന്തൊക്കെ ബാറ്റിൽസിലൂടെയാണ് ഓരോ മനുഷ്യരും കടന്ന് പോകുന്നതെന്ന് നമുക്ക് അറിയില്ല. നോമ്പിന്റെ സമയത്താണ് കണ്ണൂർ സ്‌ക്വാഡ് ഷൂട്ട് ചെയ്തത് എന്ന് തോന്നുന്നു വൈകീട്ട് നോമ്പ് തുറക്കുന്നത് വരെ വർക്ക് ചെയ്യുന്നത് എനിക്ക് ആലോചിക്കാൻ പോലും വയ്യ. എങ്ങനെയാണ് ഇത്രയും സമയം വർക്ക് ചെയ്യുന്നതെന്ന് ഞാൻ മമ്മൂക്കയോട് ചോദിച്ചിട്ടുണ്ട്-താരം  പറഞ്ഞു. മമ്മൂക്കയും ലാലേട്ടനും ഇന്നും സിനിമയിൽ നിൽക്കുന്നത് സിനിമയോടുള്ള പാഷൻ കൊണ്ടാണ്. മമ്മൂക്കയും ലാലേട്ടനും പൈസയേക്കാൾ കൂടുതൽ ജോലിയെ ആണ് സ്നേഹിച്ചതെന്നും അവരുടെയൊക്കെ വീട്ടിൽ ഒരു പെട്ടി നിറയെ മടങ്ങി പോയ ചെക്കുണ്ടെന്ന് തന്നോട് ചിലർ പറഞ്ഞിട്ടുണ്ടെന്നും ഫറ പറഞ്ഞു

                                 ****           ****            ****
വിസാസോ കിക്കി എന്ന നാഗാലാന്റുകാരന് കേരളത്തിൽ ആമുഖം ആവശ്യമില്ല. പത്ത് വർഷത്തെ മെഡിക്കൽ പഠനത്തിനായി കേരളത്തിലെത്തി വിസാസോ ഈ നാടിനെ  അത്രത്തോളം അടുത്തിട്ടുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തുമായുള്ള ജീവിതം മലയാളികളുടെ സ്നേഹം അനുഭവിച്ചറിയാൻ കാരണമായി എന്നാണ് വിസാസോ പറയുന്നത്.10 വർഷമായി കേരളത്തിലെത്തിയിട്ട്. നാഗാ സംസ്‌കാരത്തിൽ നിന്ന് തീർത്തും വിഭിന്നമായ സംസ്‌കാരമുള്ള ഇവിടെ വന്ന് ഇവിടത്തെ രീതികളുമായി പൊരുത്തപ്പെട്ടു. അങ്ങനെയാണ് വൈറലാകുന്നത്. അത് മലയാളികളുടെ സ്നേഹം കൊണ്ടാണ്. ഈ പത്ത് വർഷം എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. അത് തിരിച്ച് കൊടുക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് കേരളം തെരഞ്ഞെടുത്തത് എന്ന് നിരവധി പേർ ചോദിക്കാറുണ്ട്. എന്റെ അയൽക്കാരും അധ്യാപകരുമായി ഒരുപാട് മലയാളികളുണ്ട്. കേരളത്തിൽ നിന്നുള്ള ഒരുപാട് വൈദികർ അവിടെയുണ്ട്. അവരെല്ലാം പറയാറുണ്ട് കേരളത്തിലേക്ക് പോയി നോക്കണം എന്ന്. അത് കേട്ട് കേട്ട് എന്റെ മനസിൽ പതിഞ്ഞ് പോയി. എംബിബിഎസ് ആരംഭിച്ച സമയത്ത് കേരള ഓപ്ഷൻ ഉണ്ടായിരുന്നു. അപ്പോൾ തന്നെ കേരളം ഉറപ്പിച്ചു. കോഴിക്കോടും തിരുവനന്തപുരവും ഉണ്ടായിരുന്നു.
കോഴിക്കോട് എന്ന പേരിനോടുള്ള കൗതുകം കൊണ്ട് അത് തന്നെ ഉറപ്പിച്ചു. കോഴിക്കോട് ഒരുപാട് ഓർമകളുണ്ട്. സുഹൃത്തുക്കൾ, അധ്യാപകർ, സ്ഥലം, ഭക്ഷണം എന്നിവയൊക്കെയായി കോഴിക്കോട് നല്ല ഓർമയാണ് ഉള്ളത്. ഞാൻ നല്ലൊരു ഫൂഡിയും ട്രാവൽ ലവറുമാണ്. കോഴിക്കോട് എല്ലായിടത്തും പോയിട്ട് ഭക്ഷണം കഴിക്കും. പാരഗൺ ബിരിയാണി ആഴ്ചയിൽ ഒരിക്കലെങ്കിലും കഴിക്കാൻ ശ്രമിക്കും. പാരഗൺ ബിരിയാണി അത്ര മികച്ചതാണോ? പലരുടേയും ചോയ്‌സ് അപ്പവും ഫിഷ് മാംഗോ കറിയുമാണ്. 

                                 ****           ****            ****
കഴിഞ്ഞ കുറച്ചു നാളായി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ ട്വിറ്റർ അക്കൗണ്ടിൽ സാരി ചിത്രങ്ങളാൽ നിറഞ്ഞ മലയാളി മോഡലായ  ശ്രീലക്ഷ്മി സതീഷാണ്. ഓഫീസിലെ ചുമരുകളിലും മലയാളി സുന്ദരിയുടെ ചിത്രം സ്ഥാനം പിടിച്ചു.  തന്റെ അടുത്ത സിനിമയിൽ നായികയാകാൻ ശ്രീലക്ഷ്മിയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. എന്നാൽ ഇതിലൊരു തീരുമാനത്തിലേക്ക് ശ്രീലക്ഷ്മി എത്തിയിട്ടില്ല. വൈറൽ ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും മെസേജുകളുമാണ് ശ്രീലക്ഷ്മിക്ക് വന്നത്. അതിൽ മോശവും നല്ലതുമായ നിരവധി കമെന്റുകളുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു. വീഡിയോയ്ക്ക് താഴെ വന്ന ചില മോശം കമന്റുകളെപ്പറ്റി തുറന്ന് പറയുകയാണ് ശ്രീക്ഷ്മി. കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമെന്നേ ഇതിനെ പറയൂ. 
കൂടുതലും സ്ത്രീകളാണ് മോശം കമന്റുകളിട്ടു കണ്ടത്. തന്റെ ശരീരത്തിൽ താൻ കോൺഫിഡന്റാണെന്നും അത് അങ്ങനെ തന്നെ ആയിരിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്. കമന്റ് സെക്ഷൻ ഓഫ് ചെയ്താലും ചില പേജുകളിൽ ആ ഫോട്ടോ വരാറുണ്ട്. വായിക്കാൻ പോലും പറ്റാത്ത കമന്റുകളാണ് അതിൽ ചിലർ ഇടുന്നത്. വീഡിയോ ഇടാൻ തുടങ്ങിയതിനു ശേഷം ചില ബന്ധുക്കളും അച്ഛന്റെ കൂട്ടുകാരും താൻ ഇത്തരത്തിലുള്ളൊരു പെൺകുട്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞെന്നും ഇവരോടൊന്നും താൻ ഒരു മറുപടിയും പറയേണ്ടതില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. ആ കുട്ടിയെ അതിന്റെ പാട്ടിന് വിട്ടു കൂടെ? എന്തിനാണ് ഞങ്ങൾ നാട്ടുകാർ എന്നും പറഞ്ഞ് സദാചാര സംരക്ഷണത്തിനിറങ്ങുന്നത്. നാളെ മലയാളി പെൺകുട്ടി മറ്റൊരു ഊർമിളാ മണ്ഡോദ്കറാവില്ലെന്നാര് കണ്ടു? 

                                 ****           ****            ****
പ്രണയത്തിന് പ്രായമില്ല എന്ന് സാധാരണയായി നാം പറയാറുണ്ട്. എന്നാൽ, എത്രപേരുടെ കാര്യത്തിൽ അത് ശരിയാകും എന്ന് പറയാനാവില്ല. മാത്രവുമല്ല, സമൂഹം അതിനെ അംഗീകരിക്കാനും മടിക്കും. 70 -കാരനായ ഡേവിന്റെയും 28 -കാരിയായ ജാക്കിയുടെയും കാര്യത്തിൽ ഏറെക്കുറെ അതാണ് സംഭവിച്ചത്.
എന്നാൽ, അനവധിപ്പേരാണ് ഈ ദമ്പതികളെ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത്. ഒരു ഡേറ്റിംഗ് ആപ്പിലാണ് ഏഴ് വർഷങ്ങൾക്ക് മുമ്പ് ഡേവും ജാക്കിയും കണ്ടുമുട്ടിയത്. പിന്നീട്, ഡേവ് ജാക്കിയുടെ സ്വന്തം സ്ഥലമായ ഫിലിപ്പൈൻസിൽ അവളെ സന്ദർശിക്കാൻ ചെല്ലുകയായിരുന്നു. ഇരുവരും ഫിലിപ്പൈൻസിൽ വച്ച് കണ്ടുമുട്ടി വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അഗാധമായ പ്രണയത്തിലായി. അതോടെ ജാക്കി യുഎസ്സിലേക്ക് പോവുകയും ഡേവിന്റെ കൂടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നാലെ ഇരുവരും വിവാഹിതരുമായി. ഇരുവരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് തുടങ്ങിയതോടെയാണ് കാര്യങ്ങൾ ഇങ്ങനെയായത്. ഇരുവരെയും തേടി വൻ വിമർശനങ്ങളും പരിഹാസവുമാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ജാക്കി ഒരു ഗോൾഡ് ഡിഗ്ഗറാണ് എന്നും ഡേവിന്റെ പണം കണ്ടിട്ടാണ് അവൾ അയാളെ വിവാഹം കഴിച്ചത് എന്നുമായിരുന്നു പ്രധാന വിമർശനം. അയാളെ കണ്ടാൽ നിന്റെ മുത്തച്ഛനെ പോലെയുണ്ടല്ലോ എന്ന് പരിഹസിക്കുന്നവരും അനവധിയാണ്.
എന്നാൽ, വിമർശനങ്ങൾക്ക് മറുപടിയായി ജാക്കി ടിക്ടോക്കിൽ ഒരു വീഡിയോ തന്നെ ചെയ്തു. 42 വയസിന്റെ വ്യത്യാസം തങ്ങളെ സംബന്ധിച്ച് ഒന്നുമല്ല. എല്ലാത്തിനേക്കാളും വലുത് പരസ്പരമുണ്ടായിരിക്കേണ്ട സ്നേഹമാണ് എന്നായിരുന്നു ജാക്കി അതിൽ പറഞ്ഞത്. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം, കാരണം ഒരു ദിവസം എല്ലാവർക്കും പ്രായമാകും. നിങ്ങൾക്ക് നല്ലതെന്തെങ്കിലും പറയാൻ തോന്നുന്നില്ലെങ്കിൽ മിണ്ടാതെ സ്വന്തം കാര്യം നോക്കുന്നതാണ് നല്ലതെന്നും ജാക്കി വീഡിയോയിൽ പറഞ്ഞു.

    ****           ****            ****
ആധുനിക സമൂഹത്തിൽ ഏറെ പുരോഗമനപരമാണെന്ന് വിശ്വസിക്കപ്പെടുന്ന ഒന്നാണ് പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം. പുതിയ സാമൂഹിക ക്രമത്തിലാണ് ലോകസമൂഹം ഇത്തരമൊരു ലിംഗ സ്വാതന്ത്ര്യ ബോധത്തിലേക്ക് എത്തിചേർന്നതെങ്കിൽ ഗരാസിയ ഗോത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ ലിംഗ സ്വാതന്ത്ര്യം ആഘോഷിച്ചിരുന്നു. നൂറ്റാണ്ടുകളായി ഗരാസിയ ഗോത്രം പിന്തുടർന്നു വരുന്ന ഒരു സാമൂഹിക സാംസ്‌കാരിക സമ്പ്രദായമാണ്, ദേശത്തെ ഒരു പൊതു ആഘോഷത്തിനിടെ സ്ത്രീകൾക്ക് പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്ര്യം. ഈ തെരഞ്ഞെടുപ്പ് ജീവിതകാലം മുഴുവനും തുടരണമെന്നില്ലായെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്തരത്തിൽ സ്ത്രീകൾ തെരഞ്ഞെടുക്കുന്ന പങ്കാളികൾ തമ്മിൽ താത്കാലിക ബന്ധങ്ങൾക്ക് മാത്രമുള്ളവയാണ്.
ഗരാസിയ ഗോത്രക്കാരുടെ ഈ ലിവ്-ഇൻ ബന്ധങ്ങൾ അവരുടെ പാരമ്പര്യേതര ആചാരങ്ങളുടെ തെളിവാണ്. ഔപചാരിക വിവാഹത്തിന്റെ ആവശ്യമില്ലാതെ തന്നെ പങ്കാളികളെ തെരഞ്ഞെടുക്കാനും സഹവസിക്കാനുമുള്ള അവകാശം ഇവിടെ സ്ത്രീകൾ വിനിയോഗിക്കുന്നു. പലപ്പോഴും, ഈ ബന്ധങ്ങളിൽ കുട്ടികൾ ജനിക്കുന്നു. 
അത്തരം സന്ദർഭങ്ങളിൽ ഇരുവരും പരസ്പര ധാരണയോടെ ജീവിക്കാൻ തീരുമാനിക്കുകയാണെങ്കിൽ മാത്രമാണ് ഈ ബന്ധങ്ങൾ വിവാഹത്തിൽ അവസാനിക്കുന്നത്. രണ്ട് ദിവസത്തെ വിവാഹാഭ്യർത്ഥനാ മേളയോടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും ഇത് ഒരു സാധാരണ സംഭവമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം ബന്ധങ്ങളിലൂടെ ഒന്നിച്ചവർക്ക് തങ്ങളുടെ ബന്ധം തുടർന്ന് കൊണ്ട് പോകേണ്ടെന്ന് തോന്നുകയാണെങ്കിൽ അടുത്ത ആഘോഷ കാലത്ത് മറ്റൊരു പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീകൾക്കുണ്ട്. എന്നാൽ, മുൻ പങ്കാളികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയുമുണ്ട്. 

                                 ****           ****            ****
'നിങ്ങൾ മിടുക്കനും വളരെ സുന്ദരനുമാണ്. എന്ത് കൊണ്ട് ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചില്ല' എന്നായിരുന്നു വിദ്യാർഥിനികളുടെ ചോദ്യം. തനിയ്ക്ക് ജോലിയിലും കോൺഗ്രസ് പാർട്ടിയിലുമാണ് ശ്രദ്ധയെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  മറുപടി പറഞ്ഞത്. 
ജയ്പൂർ മഹാറാണി കോളേജിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ മറുപടി പറഞ്ഞത്. സംവാദത്തിനിടെ ഒരു കുട്ടി എന്തുകൊണ്ട് നിങ്ങൾ ഇതുവരെ വിവാഹം കഴിച്ചില്ലയെന്ന് ചോദിച്ചു.  മഹാറാണി കോളേജിലെ വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധി നടത്തിയ സംവാദത്തിന്റെ വീഡിയോ  സോഷ്യൽ മീഡിയയിൽ  പ്രചരിച്ചിരുന്നു. പരിപാടിയിൽ ജാതി സെൻസസ്, സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകളുടെ പങ്ക്, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾ രാഹുലിനോട് ചോദ്യം ചോദിച്ചു. ഇതിനൊപ്പമാണ് രാഹുലിനോട് വ്യക്തിപരമായ ചോദ്യങ്ങളും ചോദിച്ചത്. അതിന് എല്ലാം തന്നെ രാഹുൽ മറുപടി നൽകിയിരുന്നു. 

                                 ****           ****            ****
ന്യൂസ് 18 മലയാളത്തിൽ ശനിയാഴ്ച രാവിലെ വാർത്താ ബുള്ളറ്റിനിൽ പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളായിരുന്നു പ്രധാന വാർത്ത. ന്യൂസ് റീഡർ തലവാചകങ്ങൾ വായിച്ച ശേഷം റിപ്പോർട്ടറുടെ കമന്ററി മലയാളത്തിൽ. ഹമാസ് പോരാളികളെന്ന് അറിയാതെ പറഞ്ഞു പോയ റിപ്പോർട്ടർ ഉടൻ തന്നെ തിരുത്തി-ഹമാസ് തീവ്രവാദികൾ. 

Latest News