Sorry, you need to enable JavaScript to visit this website.

ഹമാസും ഇസ്രായിലും ഭീകരര്‍;തൂക്കമൊപ്പിച്ച് കെ.കെ.ശൈലജ

കണ്ണൂര്‍- ഇസ്രായില്‍- ഹമാസ് പോരാട്ടത്തില്‍ ഇരുഭാഗത്തെയും വിമര്‍ശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച അവര്‍ 948 മുതല്‍ ഫലസ്തീന്‍ ജനത
അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള
ഭീകരതയാണെന്നും അതിനു കാരണക്കാര്‍ ഇസ്രായിലും
അവര്‍ക്ക് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളു
മാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്നും ശൈലജ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും
അനന്തരഫലമാണ് യുദ്ധങ്ങള്‍.നിഷ്‌കളങ്കരായ
അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതി
കൊടുക്കപ്പെടുന്നു.ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം
കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയില്‍
ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.
അതോടൊപ്പം 1948 മുതല്‍ പലസ്തീന്‍ ജനത
അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള
ഭീകരതയാണെന്നും അതിനു കാരണക്കാര്‍ ഇസ്രയേലും
അവര്‍ക്ക് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളു
മാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കാന്‍ കഴിയില്ല.
മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ
യുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി
നെടുവീര്‍പ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി
ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം

 

Latest News