Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം; പ്രായപരിധി കുറക്കരുതെന്ന് നിയമ കമ്മീഷന്‍

ന്യൂദല്‍ഹി- ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി കുറയ്‌ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്‍ ശുപാര്‍ശ ചെയ്തു. പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹത്തിനും കുട്ടിക്കടത്തിനും എതിരായ നീക്കങ്ങള്‍ക്കു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. 18 വയസ്സിനു താഴെയുള്ളവര്‍ക്കു കുട്ടികളുടെ അവകാശങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കണം.

ഹീനകരമായ കുറ്റകൃത്യം ചെയ്യുന്നവരെ ജുവനൈല്‍ ആക്ടിലും മുതിര്‍ന്നവരായി കണക്കാക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. കേസുകളുടെ സ്വഭാവമനുസരിച്ച് 16 മുതല്‍ 18 വയസ്സുവരെ പ്രായമുള്ളവരുടെ കാര്യത്തില്‍ കോടതിക്ക് തീരുമാനം എടുക്കാം. പോക്‌സോ നിയമപ്രകാരം ഉഭയസമ്മതത്തിനുള്ള പ്രായപരിധി സംബന്ധിച്ച് വര്‍ധിച്ചു വരുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 വയസ്സില്‍ നിന്ന് 16 ആക്കി കുറയ്ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതിയും നേരത്തെ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.
ചില കേസുകളില്‍ പലപ്പോഴും ആണ്‍കുട്ടികള്‍ ബലിയാടുകളാകാറുണ്ട്. ഈ സാഹചര്യത്തില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം 18ല്‍ നിന്ന് 16 ആക്കി കുറയ്ക്കണമെന്നായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ ആവശ്യം. 2013ല്‍ ക്രിമിനല്‍ നിയമത്തില്‍ മാറ്റം വരുത്തിയതോടെയാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 16ല്‍ നിന്ന് 18 ആക്കി ഉയര്‍ത്തിയത്.

 

Latest News