Sorry, you need to enable JavaScript to visit this website.

താരനിരയില്ലാത്ത റിഹേഴ്‌സല്‍; രോഹിത്, കോലി കളിക്കും

രാജ്‌കോട് - ഒക്ടോബര്‍ എട്ടിന് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും മുമ്പെ ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ബുധനാഴ്ച ഡ്രസ് റിഹേഴ്‌സല്‍. ചെന്നൈയിലാണ് ഈ ടീമുകളുടെ ലോകകപ്പ് മത്സരം. അതിനു മുമ്പുള്ള അവസാന മത്സരത്തില്‍ ഇരു ടീമിലും നിരവധി പ്രമുഖര്‍ ഉണ്ടാവില്ല. രോഹിത് ശര്‍മയും വിരാട് കോലിയും ഇല്ലാതെയാണ് ഇന്ത്യ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചത്. പരമ്പര നേടിയെങ്കിലും ഇരുവരും തിരിച്ചുവരും. ശുഭ്മന്‍ ഗില്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതോടെ ഇന്ത്യന്‍ ടീമില്‍ 13 പേര്‍ മാത്രമേയുള്ളൂ. 
ഓസ്‌ട്രേലിയ പൂര്‍ണ കരുത്തില്‍ കളിക്കുമെന്നാണ് കരുതുന്നത്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക് എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തിയേക്കും. മാക്‌സ്‌വെലും സ്റ്റാര്‍ക്കും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര മുതല്‍ കളിക്കുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇതുവരെ തൂത്തുവാരാന്‍ ഇന്ത്യക്കു സാധിച്ചിട്ടില്ല. അതിനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. തുടര്‍ച്ചയായി നാല് ഏകദിനങ്ങള്‍ ഓസീസ് തോറ്റു. 
ഗില്ലിന്റെ അഭാവത്തില്‍ ഇശാന്‍ കിഷനും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപണ്‍ ചെയ്‌തേക്കും. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ബൗളിംഗും ഓപണ്‍ ചെയ്യും. കുല്‍ദീപ് യാദവും പ്ലേയിംഗ് ഇലവനിലുണ്ടാവും. രാജ്‌കോട് പിച്ചില്‍ ബൗളിംഗിന് ഒരു പിന്തുണയും കിട്ടാറില്ല. ഇവിടെ കളിച്ച മൂന്ന് ഏകദിനങ്ങളിലും മുന്നൂറിന് മേല്‍ സ്‌കോര്‍ പിറന്നു. 

Latest News