Sorry, you need to enable JavaScript to visit this website.

അതിരാവിലെ എഴുന്നേൽക്കാൻ പ്രയാസം; മാലേഗാവ് കേസിൽ പ്രജ്ഞാ സിങ് താക്കൂർ വൈകി ഹാജരായി

ന്യൂദൽഹി- മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എംപിയുമായ പ്രജ്ഞാ സിങ് താക്കൂർ മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരായി. കേസിലെ മറ്റ് പ്രതികൾ കോടതിയിൽ ഹാജരായതിന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കേസിലെ ഏഴ് പ്രതികളിൽ ഒരാളായ ബിജെപി എംപി എത്തിയത്.

അതിരാവിലെ എഴുന്നേൽക്കാൻ കഴിയാത്ത ആരോഗ്യപ്രശ്‌നങ്ങൾ തനിക്ക് അനുഭവപ്പെടുന്നുണ്ടെന്ന് താക്കൂർ കോടതിയെ അറിയിച്ചു. തുടർന്ന് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കോടതി കേസ് ഒക്ടോബർ മൂന്നിലേക്ക് മാറ്റി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

2008ലെ മാലേഗാവ് കേസിൽ തെളിവെടുപ്പ് നടപടികൾ പൂർത്തിയായെന്നും കൂടുതൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കേണ്ട ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ സെപ്റ്റംബർ 14ന് കോടതിയെ അറിയിച്ചിരുന്നു. തെളിവെടുപ്പ് പൂർത്തിയായിക്കഴിഞ്ഞാൽ, സിആർപിസി സെക്ഷൻ 313 പ്രകാരം കോടതി പ്രതികളുടെ മൊഴി രേഖപ്പെടുത്തും.

തങ്ങൾക്കെതിരായ തെളിവുകളിൽ  വ്യക്തിപരമായ വിശദീകരണം നൽകാനുള്ള അവസരമാണ്  കോടതി പ്രതികളെ പൊതുവെ കേസിൽ ചോദ്യം ചെയ്യുന്നതിലൂടെ നൽകുന്നത്..

പ്രജ്ഞാ സിങ് താക്കൂർ , ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത്, മേജർ (റിട്ടയേർഡ്) രമേഷ് ഉപാധ്യായ, അജയ് രാഹിർക്കർ, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നീ ആറ് പ്രതികൾ മാത്രമാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരായത്. സുധാകർ ദ്വിവേദി ഹാജരായിരുന്നില്ല. മതപരമായ ആചാരങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കോടതി ഈ ഹരജി നിരസിക്കുകയും ദ്വിവേദിക്കെതിരെ 5,000 രൂപയുടെ ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

2008 സെപ്റ്റംബർ 29 ന് വടക്കൻ മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ  ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം.

2011-ൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുന്നതിന് മുമ്പ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) ആണ് കേസ് ആദ്യം അന്വേഷിച്ചത്.

Latest News