Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ബൗളിംഗിന് ആഴവും പരപ്പും-കുക്ക്

എജ്ബാസ്റ്റൺ - ഇത്ര വൈവിധ്യപൂർണവും ആഴവും പരപ്പുമുള്ളതുമായ ഇന്ത്യൻ ബൗളിംഗ് താൻ മുമ്പ് കണ്ടിട്ടില്ലെന്ന് ഇംഗ്ലണ്ട് ഓപണർ അലസ്റ്റർ കുക്ക്. ഇന്ത്യൻ ബൗളർമാർ ക്ഷമ കാണിച്ചാൽ അവർക്ക് ഈ പരമ്പരയുടെ ഗതി നിർണയിക്കാനാവുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയും അഭിപ്രായപ്പെട്ടു. എജ്ബാസ്റ്റണിൽ 2011 ൽ ഇന്ത്യയും ഇംഗ്ലണ്ടും അവസാനമായി ഏറ്റുമുട്ടിയപ്പോൾ കുക്ക് ഇരട്ട സെഞ്ചുറിയടിച്ചിരുന്നു. 
ഇന്ത്യൻ ബൗളർമാരായ മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാർദുൽ താക്കൂർ, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം 140 കി.മീ വേഗത്തിൽ പന്തെറിയാൻ കെൽപുള്ളവരാണ്. ഷാമിക്കും ഉമേഷിനും ആ വേഗത്തിൽ പന്ത് സ്വിംഗ് ചെയ്യിക്കാനും സാധിക്കും. അഞ്ചോ ആറോ പെയ്‌സ്ബൗളർമാരെ മാറിമാറി ഉപയോഗിക്കാൻ ഇന്ത്യക്ക് അവസരം കിട്ടുന്നത് ആദ്യമായാണ് താൻ കാണുന്നതെന്ന് കുക്ക് വിലയിരുത്തി. 
ഷാമിക്കും ഇശാന്തിനും ഇംഗ്ലണ്ടിൽ പന്തെറിഞ്ഞ് പരിചയമുള്ളതും ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പെയ്‌സ്ബൗളർമാർ വിജയം കണ്ടതും ശുഭസൂചനയാണെന്ന് രഹാനെ അഭിപ്രായപ്പെട്ടു. 
എസക്‌സിനെതിരായ സന്നാഹ മത്സരം ഒരു ദിവസം ചുരുക്കി എജ്ബാസ്റ്റണിൽ ഇന്ത്യ നേരത്തെ എത്തിയത് ടെസ്റ്റ് വേദിയിൽ പരിശീലനം നടത്താനായിരുന്നു. എന്നാൽ മഴ കാരണം ഞായറാഴ്ച പരിശീലനം മുടങ്ങി. 

Latest News