Sorry, you need to enable JavaScript to visit this website.

ഹിന്ദുവാകാൻ മുസ്ലിം യുവാവ് അപേക്ഷ നൽകി; കാമുകിയെ വിവാഹം ചെയ്യാനെന്ന് ഭാര്യ 

ലഖ്നൗ-ഉത്തർപ്രദേശിൽ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ മുസ്ലിം യുവാവ് നൽകിയ അപേക്ഷ വിവാദമായി. മൊറാദാബാദിലാണ് സംഭവം. 22 കാരനായ  യുവാവ് ഹിന്ദു കാമുകിയെ വിവാഹം ചെയ്യാനാണ് വളഞ്ഞ വഴി സ്വകീരിക്കുന്നതെന്ന ആരോപണവുമായി യുവാവിന്റെ ഭാര്യ രം​ഗത്തുവന്നു.  മുത്തലാഖ് ഒഴിവാക്കാനും ലൗ ജിഹാദ് ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുമാണ് തന്റെ ഭർത്താവ് മതപരിവർത്തന മാർഗം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അവർ പറഞ്ഞു.
ജില്ലാ മജിസ്‌ട്രേറ്റിന്  അപേക്ഷയിൽ ആമിർ അലി എന്ന യുവാവ് തന്റെ സമുദായക്കാരിൽനിന്ന് ഭീഷണിയുണ്ടെന്നും  സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.
 പ്രായപൂർത്തിയായവർ മതം മാറാൻ തയ്യാറാണെങ്കിൽ നിയമപരമായി ഒരു ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമില്ല. എന്നാൽ ഈ കേസിൽ ഭാര്യയും നൽകിയിരിക്കയാണ്. നിലവിലെ നിയമങ്ങൾ ഉപയോഗിച്ച് തന്റെ ഭർത്താവ് തന്ത്രം പയറ്റുകയാണെന്നാണ് അവർ അവകാശപ്പെടുന്നത്.  എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് സത്യം കണ്ടെത്തുന്നതിന് പ്രശ്നം പരിശോധിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനോടും (എഡിഎം) സീനിയർ പോലീസ് സൂപ്രണ്ടിനോടും ആവശ്യപ്പെട്ടിരിക്കയാണെന്ന് ജില്ലാ മജിസ്ട്രേറ്റ്  ശൈലേന്ദ്ര കുമാർ സിംഗ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News