Sorry, you need to enable JavaScript to visit this website.

പൊട്ടുതൊട്ടതിന് കരണത്തടിയേറ്റ വിദ്യാർഥിനി ജീവനൊടുക്കി; ക്രിസ്ത്യൻ സ്കൂൾ പ്രിൻസിപ്പലും അധ്യാപികയും അറസ്റ്റിൽ

ധൻബാദ്- ജാർഖണ്ഡിലെ ധൻബാദിൽ നെറ്റിയിൽ പൊട്ട് തൊട്ട് സ്‌കൂളിലെത്തിയതിന് അധ്യാപിക കരണത്തടിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയയും ധൻബാദ് പോലീസ് അറസ്റ്റ് ചെയ്തു.

നെറ്റിയിൽ പൊട്ട് തൊട്ട് എത്തിയതിനെ തുടർന്ന്  സ്‌കൂളിൽ പ്രാർത്ഥനയ്ക്കിടെ അധ്യാപിക അപമാനിക്കുകയും തല്ലുകയും ചെയ്തതിനെ തുടർന്നാണ് ഉഷാകുമാരി (16) എന്ന വിദ്യാർഥിനി  ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.
വീട്ടിലെത്തിയ പെൺകുട്ടി ഹനുമാൻഗഡി കോളനിയിലെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി പോലീസിനെഴുതിയ  ആത്മഹത്യാ കുറിപ്പ് യൂണിഫോമിൽ കണ്ടെത്തിയിരുന്നു.  സംഭവത്തിന് ഉത്തരവാദി സ്‌കൂളിലെ അധ്യാപികയും പ്രിൻസിപ്പലുമാണെന്ന് കത്തിൽ പറഞ്ഞിരുന്നു.
 അധ്യാപികക്കും പ്രിൻസിപ്പലിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച വിദ്യാർഥിനയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചൊവ്വാഴ്ച സ്കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് തെതുൽമാരി പോലീസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചു.
നിർഭാഗ്യകരമായ സംഭവം തിങ്കളാഴ്ചയാണ് നടന്നതെന്നും സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ പ്രിൻസിപ്പലിനും  അധ്യാപികക്കുമെതിരെ  എഫ്‌ഐആർ രജിസ്റ്റർ ചെയ്തായി  പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആശിഷ് കുമാർ യാദവ് പറഞ്ഞു,

Latest News