Sorry, you need to enable JavaScript to visit this website.

ആദരിക്കാന്‍ കോച്ചിന്റെ പ്രതിമ, രഹസ്യഭാഗത്തിന് മുഴുപ്പ് കൂടി

ബ്യൂണസ്‌ഐറിസ് - കോച്ച് മാഴ്‌സെലൊ ഗലാഡോയെ ആദരിക്കാന്‍ അര്‍ജന്റീനയിലെ റിവര്‍പ്ലേറ്റ് ക്ലബ്ബ് സ്ഥാപിച്ച ഏഴ് മീറ്റര്‍ നീളമുള്ള പ്രതിമ വിവാദത്തില്‍. കോച്ചിന്റെ രഹസ്യഭാഗത്തിന് മുഴുപ്പ് കൂടിയെന്നാണ് പ്രധാന പരാതി. എസ്റ്റാഡിയൊ മോണുമലിന്റെ പുറത്ത് ശനിയാഴ്ചയാണ് പ്രതിമ അനാഛാദനം ചെയ്തത്. കളിക്കാരനെന്ന നിലയില്‍ 14 ട്രോഫിയും കോച്ചെന്ന നിലയില്‍ ഏഴ് ആഭ്യന്തര കിരീടവും ഏഴ് രാജ്യാന്തര കിരീടവും റിവര്‍പ്ലേറ്റിന് സമ്മാനിച്ചിരുന്നു നാല്‍പത്തേഴുകാരനായ ഗലാഡൊ. 2022 അവസാനമാണ് അദ്ദേഹം റിവര്‍പ്ലേറ്റ് വിട്ടത്. അനാഛാദനച്ചടങ്ങില്‍ പങ്കെടുത്ത ഗലാഡൊ അനുപാതമില്ലാത്ത മുന്‍ഭാഗം നോക്കി പുഞ്ചിരിച്ചു. 
വനിതാ ശില്‍പി മെഴ്‌സിഡസ് സവാലാണ് പ്രതിമ രൂപകല്‍പന ചെയ്തത്. 2018 ല്‍ ബദ്ധവൈരികളായ ബൊക്ക ജൂനിയേഴ്‌സിനെ ഫൈനലില്‍ തോല്‍പിച്ച് ഗലാഡൊ കോപ ലിബര്‍ടഡോറസ് ഉയര്‍ത്തുന്ന ചിത്രമാണ് പ്രതിമക്ക് ആധാരമാക്കിയതെന്ന് അവര്‍ പറഞ്ഞു. പ്രതിമയുടെ ഒരു കൈക്ക് വലുപ്പം കൂടുതലാണെന്നും കാലുകള്‍ ആനയുടെ പാദം പോലെയുണ്ടെന്നും ആരാധകര്‍ പരിഹസിച്ചു. പിഴവുകള്‍ തിരുത്തുമെന്ന് ക്ലബ്ബ് വ്യക്തമാക്കി 

Latest News