Sorry, you need to enable JavaScript to visit this website.

ഗുസ്തി സമരം ദല്‍ഹി അതിര്‍ത്തിയിലേക്ക്

ന്യൂദല്‍ഹി - ബി.ജെ.പി എം.പിയായ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിംഗ് ശരണ്‍ സിംഗിനെതിരായ സമരം രാജ്യാന്തര ഗുസ്തി താരങ്ങള്‍ ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലേക്ക് മാറ്റും. ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിന്ന് ഗുസ്തിക്കാരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രതിഷേധിക്കാന്‍ സമരവേദി വിട്ടതായിരുന്നു താരങ്ങള്‍. ലൈംഗിക പീഡനം ആരോപിക്കപ്പെടുന്ന ബ്രിജ്ഭൂഷണ്‍ സിംഗ് ശരണ്‍ സിംഗിന്റെ എം.പി വസതിക്കു മുന്നില്‍ വെച്ചായിരുന്നു ഗുസ്തിക്കാരെ പോലീസ് തടഞ്ഞത്.
അതിനിടെ, ഗുസ്തി താരങ്ങള്‍ക്കെതിരായ അതിക്രമത്തെ അപലപിക്കാന്‍ പ്രമുഖ കായിക താരങ്ങള്‍ മടിച്ചുനില്‍ക്കുകയാണ്. ഒളിംപിക് ചാമ്പ്യന്മാരായ അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര, ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി,മലയാളി ലോംഗ്ജമ്പര്‍ മുരളി ശ്രീശങ്കര്‍, ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പഠാന്‍ തുടങ്ങി അപൂര്‍വം പേരെ ഇന്ത്യയുടെ അഭിമാനതാരങ്ങള്‍ക്കു വേണ്ടി വാ തുറന്നിട്ടുള്ളൂ. 
സഹ കായികതാരങ്ങള്‍ നേരിട്ട പ്രയാസങ്ങളുടെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ കണ്ട് കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ലെന്നും കായിക സംഘടനകളിലെ അതിക്രമങ്ങള്‍ തടയാന്‍ സ്വതന്ത്ര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചുവെന്നും അഭിനവ് ട്വീറ്റ് ചെയ്തു.  

Latest News