Sorry, you need to enable JavaScript to visit this website.

സ്ത്രീകളെ നഗ്നരായി കാണാം; ഒരു കോടി രൂപക്ക് വ്യാജ കണ്ണട വിറ്റ നാലു പേര്‍ അറസ്റ്റില്‍

ചെന്നൈ- സ്ത്രീകളെ നഗ്‌നരായി കാണാമെന്ന അവകാശപ്പെട്ട് ഒരു കോടി രൂപയ്ക്ക് കണ്ണട വിറ്റ സംഭവത്തില്‍  വ്യവസായി ഉള്‍പ്പെടെ നാലു പേര്‍ ചെന്നൈയില്‍ അറസ്റ്റിലായി. സമ്പന്നരായ ബിസിനസുകാരെയാണ് പ്രതികള്‍ വ്യാജ വാഗ്ദാനം നല്‍കി  ലക്ഷ്യമിട്ടിരുന്നത്.  കണ്ണട എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ വീഡിയോകള്‍ കാണിച്ച ശേഷമായിരുന്നു തട്ടിപ്പ്. ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ ഇരുട്ടുള്ള മുറിയില്‍ നഗ്‌നത കാണിക്കാന്‍ മോഡലുകളെ സജ്ജരാക്കിയിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു. ബംഗളൂരുവില്‍ ആറു കണ്ണടകള്‍ വിറ്റതായി സംഘം അവകാശപ്പെട്ടു.
ആളുകളെ വസ്ത്രങ്ങളില്ലാതെ കാണാനാകുമെന്നാണ്് സംഘം അവകാശപ്പെട്ടിരുന്നത്. ബംഗളൂരുവില്‍ നിന്നുള്ള 39 കാരനായ വ്യവസായിയുടെ നേതൃത്വത്തിലുള്ള സംഘം സമ്പന്നരായ ബിസിനസുകാരെ രഹസ്യ സ്ഥലത്തേക്ക് കൊണ്ടുപോകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബംഗളൂരു സ്വദേശി ആര്‍.സൂര്യ, സഹായികളായ ഗുബാബീബ് (37), ജിത്തു ജയന്‍ (24), എസ് ഇര്‍ഷാദ് (21) എന്നിവരാണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കോടമ്പാക്കത്തെ ഹോട്ടലില്‍ നിന്നാണ് നാലുപേരെയും പോലീസ് പിടികൂടിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പുരാവസ്തു വാഗ്ദാനം നല്‍കി സൂര്യ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ചെന്നൈയിലെ ഒരു വ്യാപാരിയുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സൂര്യ നഗരത്തിലുണ്ടെന്ന് അറിഞ്ഞ് പരാതിക്കാരന്‍ പണം തിരികെ വാങ്ങാന്‍ ചെന്നപ്പോള്‍ സൂര്യയും സഹായികളും വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വ്യാപാരി ഔദ്യോഗികമായി പരാതി നല്‍കിയത് നാല് പ്രതികളെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കണ്ണട എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വീഡിയോകള്‍ കാണിച്ച ശേഷം അത് പരീക്ഷിക്കുന്നതിനായാണ് ആളുകളെ രഹസ്യ സ്ഥലത്തേക്ക് കൊണ്ടുപോയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഐശ്വര്യം കൊണ്ടുവരുമെന്ന വാഗ്ദാനം നല്‍കി സംഘത്തിന്റെ നേതാവ് സൂര്യ ബിസിനസുകാര്‍ക്ക് അരിയന്ത്രം വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. വ്യാപാരികള്‍ പുലര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ മുതലെടുക്കാനാണ് സംഘം ശ്രമിച്ചത്.

 

Latest News