Sorry, you need to enable JavaScript to visit this website.

വീട്ടമ്മയുടെ മരണം ശീതളപാനീയം കുടിച്ചെന്ന പ്രചാരണം പരിഭ്രാന്തി സൃഷ്ടിച്ചു

കാസര്‍കോട്- വീട്ടമ്മ മരിച്ചത് ശീതളപാനീയം കുടിച്ചാണെന്ന പ്രചാരണം പരിഭ്രാന്തി സൃഷ്ടിച്ചു. ചേവാര്‍ ടവറിന് സമീപം താമസിക്കുന്ന അസൈനാറിന്റെ ഭാര്യ ആയിഷത്ത് മിസ്രിയ (39) ആണ് മരിച്ചത്. ഏറെ കാലമായി ശ്വാസതടസം മൂലം ചികിത്സയിലായിരുന്നു. മിസ്രിയ ശ്വാസതടസമുണ്ടാകുമ്പോള്‍ സോഡയോ മറ്റു ശീതളപാനീയങ്ങളോ കുടിക്കാറുണ്ട്. ശനിയാഴ്ച്ച രാത്രി കിടക്കും നേരം ശീതളപാനീയം കുടിച്ചാണത്രെ കിടന്നത്. പുലര്‍ച്ചെ 12 മണിയോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപ്പള മംഗല്‍പ്പാടി താലൂക്ക് ആസ്പ്രതിയില്‍ എത്തിച്ചു. ശീതളപാനീയം കുടിച്ചിരുന്നതായി മിസ്രിയ ഡോക്ടറോട് അറിയിക്കുകയും ചെയ്തു. അല്‍പസമയത്തിന് ശേഷം മിസ്‌രിയ മരണപ്പെടുകയായിരുന്നു.
അതിനിടെയാണ് ശീതളപാനീയം കുടിച്ച വീട്ടമ്മ മരിച്ചുവെന്ന രീതിയില്‍ പ്രചരണം ഉണ്ടായത്. സംഭവമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടത്തിനായി മയ്യിത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഹൃദയ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News