Sorry, you need to enable JavaScript to visit this website.

കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് ആതിഖ് അഹമ്മദ് സുപ്രീം കോടതിക്ക് എഴുതിയ കത്ത് പുറത്ത്

ന്യൂദല്‍ഹി- കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് മുന്‍ എം.പിയും ഉമേഷ്പാല്‍ വധക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് സുപ്രീം കോടതിക്ക് എഴുതിയ രഹസ്യ കത്ത് പുറത്തുവിട്ട് അഭിഭാഷകന്‍. ജയിലിനകത്ത് ചില പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ആതിഖ് പറഞ്ഞതായി അഭിഭാഷകന്‍ വെളിപ്പെടുത്തി. ഉദ്യോഗസ്ഥര്‍ ആതിഖിനെ കൊല്ലുമെന്നാണ് പറഞ്ഞിരുന്നതെന്നും എല്ലാ വിശദാംശങ്ങളും സുപ്രീം കോടതിയിലേക്ക് എഴുതിയ കത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടാല്‍ തന്റെ കത്ത് പുറത്തുവിടണമെന്ന് ആതിഖ് അഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ഉമേഷ് പാല്‍ വധത്തിന്റെ സൂത്രധാരന്‍മാരെന്നു കരുതുന്ന ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും ശനിയാഴ്ച രാത്രിയാണ് പ്രയാഗ്‌രാജില്‍ മൂന്ന് പേര്‍ വെടിവച്ചു കൊന്നത്. ഉമേഷ് പാല്‍ കൊലപാതക്കേസിലെ വിചാരണക്കായാണ് സമാജ്‌വാദി പാര്‍ട്ടിയുടെ എംപിയായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരനെയും ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് പ്രയാഗ്‌രാജിലേക്ക് കൊണ്ടുവന്നത്.  കൊല്ലപ്പെടുമ്പോള്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. പോലീസിന്റേയും മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തിലാണ് മൂന്ന് അക്രമികള്‍ മരണ ഉറപ്പാകുംവരെ വെടിയുതിര്‍ത്തത്.
നേരത്തെ മാര്‍ച്ച് 26 ന് ഗുജറാത്തിലെ സബര്‍മതി ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കൊലക്കു കൊടുക്കാനാണ് കൊണ്ടുപോകുന്നതെന്ന് ആതിഖ് അഹമ്മദ് മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞിരുന്നു.  താന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമോ എന്ന ഭയമാണ് ആതിഖ് പ്രകടിപ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന്  ആവശ്യപ്പെട്ട് ആതിഖ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News