Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകകപ്പ്: നാലാം ദിനം കാണാതെ പോയത്

മെക്‌സിക്കോയുടെ ചാണക്യ തന്ത്രം
 
ഒരു വര്‍ഷം മുമ്പ് കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമി ഫൈനലില്‍ മെക്‌സിക്കോയെ 4 1 ന് തകര്‍ത്തിരുന്നു ജര്‍മനി. ഒരു വര്‍ഷം കൊണ്ട് എന്താണ് സംഭവിച്ചത്. രണ്ടു പാഠം അവര്‍ പഠിച്ചു. ടോണി ക്രൂസാണ് ജര്‍മന്‍ ടീമിന്റെ എഞ്ചിന്‍, മാറ്റ്‌സ് ഹമല്‍സാണ് ആക്രമണം തുടങ്ങി വെക്കുന്ന ഡിഫന്റര്‍. ഇവരെ തടഞ്ഞാല്‍ ജര്‍മനിയുടെ പാസിംഗ് ഗെയിമിന്റെ ഒഴുക്ക് നിയന്ത്രിക്കാം. അതിവേഗ ഫോര്‍വേഡുകളെ കൊണ്ട് അവരെ അമ്പരപ്പിക്കാം. മെക്‌സിക്കൊ അത് പൂര്‍ണമായി പ്രയോഗത്തില്‍ കൊണ്ടുവന്നു. അവസാന നിമിഷങ്ങളില്‍ ജര്‍മനി ആഞ്ഞടിച്ചെങ്കിലും മെക്‌സിക്കൊ അത്യുജ്വല വിജയം പൂര്‍ത്തിയാക്കി.
 
ചാമ്പ്യന്മാര്‍ വീണ്ടും വീഴുമോ?

2010 ല്‍ ഇറ്റലി, 2014 ല്‍ സ്‌പെയിന്‍, 2002 ല്‍ ഫ്രാന്‍സ്... കഴിഞ്ഞ നാലു ലോകകപ്പുകള്‍ക്കിടയില്‍ 2002 ലെ ചാമ്പ്യന്മാരായ ബ്രസീല്‍ മാത്രമാണ് പിറ്റേ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടന്നത്. ജര്‍മനിയെയും ആ ശനിദശ പിന്തുടരുകയാണോ?
 
നെയ്മാര്‍ കളിക്കുമോ?
 

സ്വിറ്റ്‌സര്‍ലന്റിനെതിരെ അതിവേഗമാണ് ബ്രസീല്‍ തുടങ്ങിയത്. ഫെലിപ്പെ കൗടിഞ്ഞോയുടെ തകര്‍പ്പന്‍ ഗോളില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. സ്വിറ്റ്‌സര്‍ലന്റ് പിന്നീട് വളരെ പരുക്കന്‍ കളിയാണ് കളിച്ചത്. 10 തവണ നെയ്മാറിനെ അവര്‍ വീഴ്ത്തി. 1998 ല്‍ ഇംഗ്ലണ്ടിന്റെ അലന്‍ ഷിയററെ 11 തവണ തുനീഷ്യ ഫൗള്‍ ചെയ്തത ശേഷം ലോകകപ്പില്‍ ഒരു കളിക്കാരന്‍ ഇത്രമാത്രം ആക്രമിക്കപ്പെടുന്നത് ആദ്യം. നെയ്മാറിന് കോസ്റ്ററീക്കക്കെതിരായ കളിയില്‍ വിശ്രമം നല്‍കണമോയെന്ന് ബ്രസീല്‍ ഗൗരവമായി ചിന്തിക്കുന്നുണ്ട്.
 
കോസ്റ്ററീക്കയായി സെര്‍ബിയ

2014 ലെ കറുത്തകുതിരകളായിരുന്നു കോസ്റ്ററീക്ക. ഇറ്റലിയും ഇംഗ്ലണ്ടും ഉറുഗ്വായുമടങ്ങുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തോടെ മുന്നേറിയ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് വീണത്. ഇത്തവണ കോസ്റ്ററീക്കയെ ആദ്യ മത്സരത്തില്‍ തോല്‍പിച്ച സെര്‍ബിയ ആ പാത പിന്തുടരാന്‍ സാധ്യതയേറെ.
 
മെസ്സി മനസ്സ് തുറന്നു

ഐസ്്‌ലന്റിനെതിരെ പെനാല്‍ട്ടി പാഴാക്കിയ ശേഷം ആദ്യമായി ലിയണല്‍ മെസ്സി മനസ്സ് തുറന്നു: 'തീര്‍ച്ചയായും അതെന്നെ വേദനിപ്പിക്കുന്നു. ചെറുതായെങ്കിലും അവര്‍ പഴുതനുവദിച്ചിരുന്നുവെങ്കില്‍ നമുക്ക് വഴി കാണാമായിരുന്നു. അര്‍ഹിച്ച മൂന്ന് പോയന്റ് കിട്ടാത്തതില്‍ നിരാശയുണ്ട്. വിജയം എപ്പോഴും പ്രധാനമാണ്. ഇനി ക്രൊയേഷ്യയെക്കുറിച്ച് ചിന്തിക്കുകയേ വഴിയുള്ളൂ'.

3 Attachments

 

Latest News