Sorry, you need to enable JavaScript to visit this website.

കാലൊടിച്ചും പൂട്ടിക്കാനറിയാം; ഇറച്ചിക്കടകള്‍ പൂട്ടിച്ച് ബി.ജെ.പി നേതാവ്

ന്യൂദല്‍ഹി-ഹിന്ദു ഉത്സവമായ ചൈത്ര നവരാത്രിക്ക് ആഘോഷത്തിനിടെ പശു സംരക്ഷകരും ബിജെപി നേതാക്കളും ചേര്‍ന്ന് പല പ്രദേശങ്ങളിലും ഇറച്ചി കടകള്‍ ബലമായി അടപ്പിച്ചു. പടിഞ്ഞാറന്‍ ദല്‍ഹിയിലെ വിനോദ് നഗറില്‍ മുസ്ലിം പ്രദേശമായ മണ്ഡവാലി ഫസല്‍പൂരില്‍ ബി.ജെ.പി നേതാവ് രവീന്ദ്ര സിംഗ് ഇറച്ചിക്കടകള്‍ പൂട്ടിക്കാന്‍ ചുറ്റിക്കറങ്ങുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
മാര്‍ച്ച് 30 ന്  അവസാനിക്കുന്ന നവരാത്രിയുടെ ഒമ്പത് ദിവസവും പ്രാദേശിക മാംസ വ്യാപാരികള്‍ കടകള്‍ അടച്ചിടണമെന്ന് രവീന്ദ്ര സിംഗ് ആവശ്യപ്പെട്ടു.
ഇറച്ചിക്കടകള്‍ പരിശോധിക്കുന്ന പോലീസുകാര്‍ക്കൊപ്പം ബിജെപി നേതാവ് നടക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. ഇറച്ചിക്കടകള്‍ ബലമായി അടപ്പിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.
ബി.ജെ.പി നേതാവ് രവീന്ദ്ര സിംഗ് സ്വന്തം നിലയിലാണ് ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ബി.ജെ.പി നേതാവിന്റെ നിര്‍ദേശം നിശബ്ദമായി അനുസരിക്കുകയായിരുന്നുവെന്നും കടയുടമകളുടെ മേല്‍  ബലപ്രയോഗമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.  
ബിജെപി കൗണ്‍സിലര്‍ അശോക് ഛബ്രയ്‌ക്കൊപ്പം പശു സംരക്ഷകര്‍ മുസ്ലീം മാംസം കടകള്‍ റെയ്ഡ് ചെയ്യുകയും നവരാത്രി പ്രമാണിച്ച് കടകള്‍ അടപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു.  
പശു സംരക്ഷകര്‍ എല്ലാ ഇറച്ചിക്കടകളിലും റെയ്ഡ് നടത്തുന്നതും ഷട്ടറുകള്‍ വലിച്ചിടുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന  വീഡിയോയിലുള്ളത്.  
നിങ്ങളോട് മാന്യമായി പറയുകയാണെന്നും അല്ലാത്തപക്ഷം കാലുകള്‍ ഒടിച്ച് നിങ്ങളെ കട അടപ്പിക്കാന്‍ അറിയാമെന്നും ഒരാള്‍ കടയുടമയെ ഭീഷണിപ്പെടുത്തുന്നതും കേള്‍ക്കാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News