Sorry, you need to enable JavaScript to visit this website.

ഗര്‍ഭം അലസിയപ്പോഴും ഷൂട്ടിംഗിന് നിര്‍ബന്ധിച്ചു, തെളിവ് നല്‍കേണ്ടി വന്നുവെന്നും സ്മൃതി ഇറാനി

ന്യൂദല്‍ഹി- ഗര്‍ഭം അലസി അവശയായപ്പോള്‍ പോലും ഷൂട്ടിംഗ് സെറ്റിലേക്ക് വിളിച്ച അനുഭവം പങ്കുവെച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഗര്‍ഭം അലസി മണിക്കൂറുകള്‍ക്ക് ശേഷമാണ് ക്യൂങ്കി സാസ് ഭി കഭി ബാഹു സെറ്റിലേക്ക് വിളിച്ചതെന്ന് അവര്‍ പറഞ്ഞു. സംഭവം വെളിപ്പെടുത്തി സുഖമില്ലെന്ന് പറഞ്ഞപ്പോള്‍ സാരമില്ല, ഉച്ചക്ക് രണ്ട് മണിക്ക് ശേഷം വന്നാല്‍ മതിയെന്നാണ് മറുതലക്കല്‍നിന്ന് മറുപി ലഭിച്ചതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഒടുവില്‍ താന്‍ ഒഴികഴിവ് പറയുകയല്ലെന്ന് ബോധ്യപ്പെടുത്താന്‍ തെളിവായി ഏക് താ കപൂറിന് റിപ്പോര്‍ട്ട് കാണിച്ചുവെന്നും അവര്‍ പറഞഅഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രക്തസ്രാവത്തിനിടയിലും നഴസ് ഓട്ടോഗ്രാഫ് ചോദിച്ച കാര്യവും സ്മൃതി ഇറാനി അനുസ്മരിച്ചു.
ക്യൂങ്ക് സാസ് ടെലിവിഷന്‍ ഷോയിലുടെ സ്മൃതി ഇറാനി ഓരോ വീട്ടിലേയും ഇഷ്ടതാരമായി മാറിയിരുന്നു.
കള്ളം പറയുകയാണെന്ന് സഹതാരം അറിയിച്ചതിനെ തുടര്‍ന്നാണ് ഷോയുടെ നിര്‍മാതാവായ എക് താ കപൂറിന് തെളിവായി റിപ്പോര്‍ട്ട് അയക്കേണ്ടി വന്നതെന്ന് സ്മൃതി വെളിപ്പെടുത്തി. അതേസയമം തന്നെയായിരുന്നു രാമായണത്തിന്റെ ഷൂട്ടിംഗും. ഷൂട്ടിംഗിന് വരേണ്ടെന്നും വിശ്രമിച്ചോളൂ എന്നുമാണ് രാമായണത്തിന്റെ സംവിധയാകന്‍ രവി ചോപ്ര പറഞ്ഞിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News