കുട്ടികളുടെ ലൈവ് സെക്‌സ് കാണല്‍ വിനോദം; പിഎച്ച്.ഡിക്കാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

തഞ്ചാവൂര്‍- പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്ത പിഎച്ച്.ഡി ഗവേഷകന്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ അറസ്റ്റിലായി. ഇന്റര്‍പോള്‍ ഡാറ്റാ ബേസില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ബി.ഐയാണ് ഇയാളെ പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിനെ ഇയാള്‍ നാലു വര്‍ഷം ദുരുപയോഗം ചെയ്തുവെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് ലൈംഗിക വേഴ്ച അഭിനയിപ്പിച്ച് അത് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു ഇയാളുടെ വിനോദം.
പ്രതിയുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ ഇലക് ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കുട്ടിളെുടെ നഗ്ന വീഡിയോകളും ഫോട്ടോകളും ഇയാളുടെ ഗൂഗിള്‍ അക്കൗണ്ടിലാണ് അപ് ലോഡ് ചെയ്തിരുന്നത്.
ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും കൊണ്ട് ലൈംഗിക വേഴ്ച നടത്തിച്ച ശേഷം അത് ക്യാമറയില്‍ പകര്‍ത്തിയത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതല്‍ പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നത്. പെണ്‍കുട്ടികളെ കൊണ്ടുവന്നില്ലെങ്കില്‍ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

 

Latest News