Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോണിയയെ പ്രകീര്‍ത്തിച്ച് ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍; നിരാഹാരത്തിലേക്ക് 18 പാര്‍ട്ടികളെ ക്ഷണിച്ചു

ന്യൂദല്‍ഹി- വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ നിരാഹാര സമരം നടത്താനിരിക്കെ, യുപിഎ കാലത്ത് ബില്‍ അവതരിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയെ അഭിനന്ദിച്ച് ബി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ.കവിത.
ഏകദിന നിരാഹാര സമരത്തിലേക്ക് കോണ്‍ഗ്രസ് ഉള്‍പ്പെടെ 18 രാഷ്ട്രീയ പാര്‍ട്ടികളെ കവിത ക്ഷണിച്ചിട്ടുമുണ്ട്. സമരത്തില്‍ പങ്കെടുക്കാന്‍ ഏകദേശം 6,000 പേര്‍ എത്തുമെന്നും തന്റെ സംഘടനയായ ഭാരത് ജാഗ്രതി മഞ്ച് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളേയും സംഘടനകളേയും ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കേന്ദ്രത്തില്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കുമ്പോള്‍ തന്നെ വനിതാ സംവരണ ബില്ലിനെ പിന്തുണച്ചതിന് സോണിയ ഗാന്ധിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നുവെന്ന് കവിത പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായും സംസാരിച്ചിട്ടുണ്ടെന്നും അവര്‍ സമരത്തിലേക്ക് പ്രതിനിധിയെ അയക്കുമെന്നും കവിത പറഞ്ഞു.

ദല്‍ഹി എക്‌സൈസ് അഴിമതി കേസില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാനിരിക്കെയാണ് വനിതാ സംവരണ ബില്ലിന് വേണ്ടിയുള്ള ബിആര്‍എസ് നേതാവിന്റെ സമരം. മാര്‍ച്ച് 11 ന് ശനിയാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കവിതക്ക് സമന്‍സ് അയച്ചിട്ടുണ്ട്.
മാര്‍ച്ച് ഒമ്പതിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ നോട്ടീസിന് മറുപടിയായി തീയതി നീട്ടണമന്ന് കവിത ഇ.ഡിക്ക് എഴുതിയിരുന്നു.
ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇ.ഡി അവരുടെ അപേക്ഷ നിരസിക്കുകയും ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കയുമാണ്.
അന്വേഷണത്തില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ അന്വേഷണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കവിത അവകാശപ്പെട്ടു. ഞാന്‍ വ്യക്തമായി പറയുന്നു.
സാമൂഹിക പ്രവര്‍ത്തകയെന്ന നിലയിലും മുന്‍കൂര്‍ പ്രതിബദ്ധതകള്‍ ഉള്ളതിനാലും വരാനിരിക്കുന്ന ആഴ്ചയിലെ പരിപാടികള്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്തതായിരുുന്നു.  എന്നാല്‍ തീയതി നീട്ടണമന്ന എന്റെ അഭ്യര്‍ത്ഥന നിരസിക്കാനുള്ള കാരണം ഊഹിക്കാവന്നതാണെന്നും രാഷ്ട്രീയ വിദ്വേഷത്തിനുള്ള ഇരയാക്കലല്ലാതെ മറ്റൊന്നുമല്ലെന്നും  കവിത പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News