Sorry, you need to enable JavaScript to visit this website.

ദല്‍ഹിയിലെ വീട് ആക്രമിച്ചത് ഗോഡ്‌സെയുടെ ആള്‍ക്കാരെന്ന് ഉവൈസി

ന്യൂദല്‍ഹി- ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവരാണ് തന്റെ വീടിനുനേരെ ആക്രണം നടത്തിയതെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു. കഴിഞ്ഞ ദിവസാണ് ഉവൈസിയുടെ ദല്‍ഹിയിലെ വസതിക്കുനേരെ കല്ലേറ് നടന്നത്.
പ്രതികളെ കണ്ടെത്താനും പിടികൂടാനും സി.സി.ടി.വി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങളുടെ പാര്‍ട്ടിയാണ് അധികാരത്തിലുള്ളതെന്ന് ആക്രമണം നടത്തിയവര്‍ക്ക് അറിയാം. ജുനൈദ്, നാസിര്‍ എന്നിവരെ പട്ടാപ്പകലാണ് കൊന്ന് കത്തിച്ചത്. തങ്ങളുടെ പാര്‍ട്ടിയാണ് അധികാരത്തിലുള്ളതെന്ന ചിന്തയാണ് ഇത്തരം ആക്രമണം നടത്തുന്നുവര്‍ക്കുള്ള ധൈര്യമെന്ന് ഉവൈസി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ഉവൈസി ഒരു എം.പിയായിരിക്കാം. പക്ഷേ, അക്രമത്തിലൂടെ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാമെന്നാണ് ഇത്തരക്കാരെ പഠിപ്പിക്കുന്നത്. ഇതു നാലാം തവണയാണ് തന്റെ വീട് ആക്രമിക്കപ്പെട്ടത്. അക്രമികളെ വ്യക്തിപരമായി അറിയില്ലെങ്കിലും അവര്‍ നാഥുറാം ഗോഡ്‌സെയുടെ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവരാണെന്ന് ഉറപ്പാണെന്ന് ഉവൈസി പറഞ്ഞു.
വീടിനുനേരെ നടന്ന ആക്രമണത്തിന്റെ യഥാര്‍ഥ ചിത്രം പോലീസിന്റെ പക്കലുണ്ട്. കേന്ദ്ര സര്‍ക്കാരും ദല്‍ഹി ഗവണ്‍മെന്റും ഇക്കാര്യങ്ങള്‍ പരിശോധിക്കണം. താന്‍ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ല. എന്നാല്‍ റോഡരികിലെ നിരവധി ക്യാമറകള്‍ പരിശോധിക്കണമെന്ന് ഉവൈസി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News