Sorry, you need to enable JavaScript to visit this website.

സി.ഐ.ടി.യു ഓഫീസിൽ ആർട്ടിസ്റ്റായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

തൃശൂർ - സി.ഐ.ടി.യു അന്തിക്കാട് ഓഫീസിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി സതീഷ് ലാൽ ആണ് മരിച്ചത്. ലാലപ്പൻ എന്നറിയപ്പെടുന്ന സതീഷ് ലാൽ ആർട്ടിസ്റ്റാണ്. 
 ഇന്ന് ഉച്ചയോടെ സതീഷ് പാർട്ടി ഓഫിസിലെത്തി വെള്ളം കുടിക്കുകയും അവിടെയുള്ളവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ശേഷം സമീപത്തെ മുറിയിൽ കയറി വാതിലടച്ച സതീഷിനെ കാണാതായതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. 
യുവാവിന് വിഷാദരോഗം ഉണ്ടായിരുന്നതായാണ് വിവരം. പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

അന്ധമായ കോൺഗ്രസ് വിരോധം; കേരള സി.പി.എം നേതാക്കൾക്ക് യെച്ചൂരി ക്ലാസെടുക്കണമെന്ന് കെ.സി വേണുഗോപാൽ

ന്യൂദൽഹി - ബി.ജെ.പിക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേരള ഘടകത്തിന് അന്ധമായ കോൺഗ്രസ് വിരോധമാണ്. യെച്ചൂരി കേരളത്തിലെ നേതാക്കൾക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കൊടുക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. 
 ത്രിപുരയിലെ സി.പി.എം-കോൺഗ്രസ് സഹകരണം തകർക്കാൻ പറ്റില്ലെന്ന് മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക് സർക്കാറും പ്രതികരിച്ചിരുന്നു. ത്രിപുരയിൽ ഇരു പാർട്ടികൾക്കുമിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനാവില്ല. കോൺഗ്രസ് പ്രചാരണത്തിൽ പിന്നിലെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും മണിക് സർക്കാർ വ്യക്തമാക്കി.
 സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയ അജണ്ടയെ തോൽപ്പിക്കാൻ വ്യത്യസ്ത ചേരിയിലാണെങ്കിലും മതനിരപേക്ഷ കക്ഷികൾ സഹകരിക്കണമെന്ന സി.പി.എം പാർട്ടി കോൺഗ്രസ് നിലപാടിന്റെ ഭാഗമായാണ് ബംഗാളിന് പിന്നാലെ ത്രിപുരയിലും സി.പി.എം-കോൺഗ്രസ് ധാരണയോടെ മത്സരിക്കുന്നത്. കോൺഗ്രസ് മേഖലകളിലെ റാലികളിലെല്ലാം സി.പി.എം കൊടികൾക്കൊപ്പം തന്നെയാണ് കോൺഗ്രസിന്റെ മൂവർണകൊടിയും പാറുന്നത്. സി.പി.എം ശക്തികേന്ദ്രമായ പ്രചാരണ റാലികളിലെല്ലാം അരിവാൾ ചുറ്റിക നക്ഷത്രത്തിനൊപ്പം കൈപ്പത്തിയുമുണ്ട്. കേരളത്തിലും കേന്ദ്രത്തിലും രണ്ടു മുന്നണികളിലാണെങ്കിലും വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ മറ്റു അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് മുഖ്യശത്രുവിനെതിരെ ഒരുമിച്ചുനിൽക്കുകയെന്ന ദീർഘവീക്ഷണമുള്ള നിലപാടാണ് ത്രിപുരയിൽ കോൺഗ്രസും സി.പി.എമ്മും സ്വീകരിച്ചിട്ടുള്ളത്. ദേശീയാടിസ്ഥാനത്തിൽ ഇത്തരമൊരു മാസ് മൂവ്‌മെന്റിലേക്ക് മറ്റു പാർട്ടികളെ കൂടി ആകർഷിച്ച് 2024-ലെ പാർല്ലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് കൂടുതൽ ദിശാബോധം പകരുന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷം എത്തണമെന്നാണ് മതനിരപേക്ഷ ഭാരതം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഊന്നൽ നൽകുന്നത്.

 

Latest News