Sorry, you need to enable JavaScript to visit this website.

അന്ധമായ കോൺഗ്രസ് വിരോധം; കേരള സി.പി.എം നേതാക്കൾക്ക് യെച്ചൂരി ക്ലാസെടുക്കണമെന്ന് കെ.സി വേണുഗോപാൽ

ന്യൂദൽഹി - ബി.ജെ.പിക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേരള ഘടകത്തിന് അന്ധമായ കോൺഗ്രസ് വിരോധമാണ്. യെച്ചൂരി കേരളത്തിലെ നേതാക്കൾക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കൊടുക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. 
 ത്രിപുരയിലെ സി.പി.എം-കോൺഗ്രസ് സഹകരണം തകർക്കാൻ പറ്റില്ലെന്ന് മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക് സർക്കാറും പ്രതികരിച്ചിരുന്നു. ത്രിപുരയിൽ ഇരു പാർട്ടികൾക്കുമിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനാവില്ല. കോൺഗ്രസ് പ്രചാരണത്തിൽ പിന്നിലെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും മണിക് സർക്കാർ വ്യക്തമാക്കി.
 സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയ അജണ്ടയെ തോൽപ്പിക്കാൻ വ്യത്യസ്ത ചേരിയിലാണെങ്കിലും മതനിരപേക്ഷ കക്ഷികൾ സഹകരിക്കണമെന്ന സി.പി.എം പാർട്ടി കോൺഗ്രസ് നിലപാടിന്റെ ഭാഗമായാണ് ബംഗാളിന് പിന്നാലെ ത്രിപുരയിലും സി.പി.എം-കോൺഗ്രസ് ധാരണയോടെ മത്സരിക്കുന്നത്. കോൺഗ്രസ് മേഖലകളിലെ റാലികളിലെല്ലാം സി.പി.എം കൊടികൾക്കൊപ്പം തന്നെയാണ് കോൺഗ്രസിന്റെ മൂവർണകൊടിയും പാറുന്നത്. സി.പി.എം ശക്തികേന്ദ്രമായ പ്രചാരണ റാലികളിലെല്ലാം അരിവാൾ ചുറ്റിക നക്ഷത്രത്തിനൊപ്പം കൈപ്പത്തിയുമുണ്ട്. കേരളത്തിലും കേന്ദ്രത്തിലും രണ്ടു മുന്നണികളിലാണെങ്കിലും വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ മറ്റു അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് മുഖ്യശത്രുവിനെതിരെ ഒരുമിച്ചുനിൽക്കുകയെന്ന ദീർഘവീക്ഷണമുള്ള നിലപാടാണ് ത്രിപുരയിൽ കോൺഗ്രസും സി.പി.എമ്മും സ്വീകരിച്ചിട്ടുള്ളത്. ദേശീയാടിസ്ഥാനത്തിൽ ഇത്തരമൊരു മാസ് മൂവ്‌മെന്റിലേക്ക് മറ്റു പാർട്ടികളെ കൂടി ആകർഷിച്ച് 2024-ലെ പാർല്ലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് കൂടുതൽ ദിശാബോധം പകരുന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷം എത്തണമെന്നാണ് മതനിരപേക്ഷ ഭാരതം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഊന്നൽ നൽകുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

സവർക്കറെ പരിഹസിച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ്

കൊൽക്കത്ത - ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികനായ വി.ഡി സവർക്കറെ പരിഹസിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വീരേതിഹാസം പകർന്ന സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ രംഗത്ത്. ഇന്ത്യയിലെ ഒരു മ്യൂസിയത്തിനും വി.ഡി സവർക്കർക്കറുടെ പേര് നല്കിയിട്ടില്ലെന്ന് നരേന്ദ്ര മോദി സർക്കാർ പാർല്ലമെന്റിൽ അറിയിച്ചതിന് പിന്നാലെയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചെറുമകനായ ചന്ദ്രകുമാർ ബോസിന്റെ സവർക്കർ വിരുദ്ധ പരിഹാസം. 
 മ്യൂസിയമോ ബഹുമാനമോ നല്കാൻ സവർക്കാർ അർഹനാണോ എന്നാണ് ചന്ദ്രകുമാറിന്റെ ചോദ്യം. 'ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് നിരന്തരം ദയ ചോദിച്ചു വാങ്ങിയ ഒരാൾ മ്യൂസിയങ്ങളോ ബഹുമാനമോ അർഹിക്കുന്നുണ്ടോ?' എന്ന് ചന്ദ്രകുമാർ ബോസ് ട്വീറ്റ് ചെയ്തു.' 
 ആദ്യം ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് സ്വാതന്ത്ര്യം നേടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം, എന്നാൽ ജയിൽ ശിക്ഷയ്ക്ക് ശേഷം അദ്ദേഹം മാറി. അദ്ദേഹം സ്വതന്ത്രനായിക്കഴിഞ്ഞപ്പോൾ ഹിന്ദുത്വം, ഹിന്ദു രാഷ്ട്രം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, അതിൽ സ്വാതന്ത്ര്യസമരമില്ലെന്നും'  ചന്ദ്രകുമാർ ബോസ് വ്യക്തമാക്കി. 
 ഇന്ത്യയിൽ ഒരു മ്യൂസിയത്തിനും വി.ഡി സവർക്കറുടെ പേര് നൽകിയിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായാണ് സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ലോകസഭയിൽ അറിയിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ സവർക്കറുടെ പങ്ക് സംഘപരിവാർ പാർട്ടികൾക്കെതിരെ കോൺഗ്രസും ഇടതുപാർട്ടികളും എന്നും ഉന്നയിക്കുന്ന വിഷയമാണ്. കോൺഗ്രസ് സവർക്കറെ ബ്രിട്ടീഷ് ഇന്ത്യയുടെ ഏജന്റ് എന്ന് വിശേഷിപ്പിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സവർക്കറെ 'ഭാരത് മാതാവിന്റെ മഹാനായ പുത്രൻ' എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

Latest News