Sorry, you need to enable JavaScript to visit this website.

എ.ഐ.സി.സി പ്രവർത്തക സമിതി ആകാംക്ഷകൾക്കിടെ, ശശി തരൂർ പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ

ന്യൂദൽഹി - എ.ഐ.സി.സി പ്രവർത്തകസമിതിയിലേക്ക് ശശി തരൂരിനെ പരിഗണിക്കുമോ എന്ന ആകാംക്ഷകൾക്കിടെ, കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ശശി തരൂരിനെ ഉൾപ്പെടുത്തി ദേശീയ നേതൃത്വം. കേരളത്തിൽനിന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ പ്ലീനറി ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലുണ്ട്.
 കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരവും കേരളത്തിലെ തരൂരിന്റെ പര്യടനവും പാർട്ടിക്കകത്തും പുറത്ത് പൊതുസമൂഹത്തിലും തരൂരിന് വലിയ സ്വീകാര്യതയും രാഷ്ട്രീയ മൈലേജുമുണ്ടാക്കിയിരുന്നു. എങ്കിലും ഒറ്റപ്പെട്ട ചില നേതാക്കൾ തരൂരിനെ ഉൾക്കൊള്ളാൻ വിമുഖത കാണിച്ചിരുന്നു. ഈ താൽപര്യക്കുറവ് വരാനിരിക്കുന്ന പ്രവർത്തകസമിതിയിലും പ്രകടമാവുമോ ഇല്ലയോ എന്നത് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന സാഹചര്യത്തിൽ തരൂരിനെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ പരിഗണിച്ചത് വളരെ പോസിറ്റീവായ നിലപാടായാണ് തരൂർ ഭക്തരും കോൺഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിക്കകത്തും പുറത്തുമുള്ള വലിയൊരു വിഭാഗവും കരുതുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഒന്നാംവർഷ എം.ബി.ബി.എസ് പരീക്ഷ; അവസരം നാലിൽ കൂട്ടാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂദൽഹി - ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി പരിമിതപ്പെടുത്തിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഒന്നാം വർഷ പരീക്ഷ വിജയിക്കാൻ നാല് അവസരങ്ങൾ തന്നെ ധാരാളമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
 ദേശീയ മെഡിക്കൽ കമ്മിഷൻ 2019-ലാണ് ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരം നാലായി ചുരുക്കിയത്. 2019 നവംബറിൽ പുറപ്പെടുവിച്ച ഈ ഉത്തരവ് അതേവർഷം എം.ബി.ബി.എസ് പ്രവേശം നേടിയ വിദ്യാർത്ഥികൾക്ക് ബാധകമാക്കിയതിന് എതിരെയായിരുന്നു ഹർജി. ഈ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. 
 ഭാവിയിൽ ഡോക്ടർമാർ ആകേണ്ട വിദ്യാർത്ഥികളാണ് നാലിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. നാല് അവസരങ്ങൾ ഉണ്ടായിട്ടും, വീണ്ടും അവസരം ചോദിക്കുന്നത് അംഗീകരിച്ചാൽ ഏത് തരത്തിലുള്ള ഡോക്ടർമാരാകും സൃഷ്ടിക്കപ്പെടുക?
ലോകത്ത് ഒരിടത്തും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇത്തരമൊരു ആനുകൂല്യം അനുവദിച്ചിട്ടുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.

Latest News