Sorry, you need to enable JavaScript to visit this website.

ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തും-ഇല്‍ഹാന്‍ ഒമര്‍

വാഷിംഗ്ടണ്‍- ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഡെമോക്രാറ്റ് പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെ യു.എസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയില്‍നിന്ന് പുറത്താക്കി. 2020 ല്‍ സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്നപ്പോള്‍ രണ്ട് റിപ്പബ്ലിക്കുകളെ പുറത്താക്കിയതിനുള്ള പ്രതികാരമാണിതെന്ന് ഡെമോക്രാറ്റുകളും ഇല്‍ഹാന്‍ ഒമറും പ്രതികരിച്ചു.
ലോകത്തെമ്പാടും നീതിക്കുവേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്കുവേണ്ടി താന്‍ ഇനിയും ശബ്ദമുയര്‍ത്തുമെന്ന് ഇല്‍ഹാന്‍ പറഞ്ഞു. ഭവന രഹിതരായി അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തിപ്പെട്ടവര്‍ക്കും തന്നെ പോലെ വൊടിയൊച്ച നിലക്കുന്നതുവരെ കട്ടിലുകള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും- അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം സ്ത്രീയും അഭയാര്‍ഥിയുമായതിനാലാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും ഇല്‍ഹാന്‍ ഒമര്‍ ആരോപിച്ചു. ആഫ്രിക്കയില്‍നിന്ന് കുടിയേറിയ എന്നെ അവര്‍ ലക്ഷ്യം വെക്കുന്നതില്‍ അത്ഭുതമില്ല. അമേരിക്കന്‍ വിദേശനയത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ യോഗ്യയല്ലെന്ന് അവര്‍ കരുതുന്നതില്‍ ആശ്ചര്യമില്ലെന്നും ഇല്‍ഹാന്‍ പറഞ്ഞു.
ഇസ്രായേലിന് യു.എസില്‍നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നതിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ 2019ല്‍ ഇല്‍ഹാന്‍ ഒമര്‍ മാപ്പുപറഞ്ഞിരുന്നു. 2019 മുതല്‍ യു.എസ് കോണ്‍ഗ്രസില്‍ മിനിസോട്ടയില്‍നിന്നുള്ള ജനപ്രതിനിധിയാണ് സോമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഒമര്‍. നവംബറില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലാണ് യു.എസ് പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കുകള്‍ ഭൂരിപക്ഷം ഉറപ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News