Sorry, you need to enable JavaScript to visit this website.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം, നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി മൃതദേഹം ചതഞ്ഞരഞ്ഞു

ഗുരുഗ്രാം- ദല്‍ഹി -ജയ്പൂര്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനം ഇടിച്ച് വീഴ്ത്തിയ യുവാവിനു മേല്‍ നിരവധി വാഹനങ്ങള്‍ കയറി ഇറങ്ങി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ വികൃതമായെന്ന് പോലീസ് പറഞ്ഞു.
രമേഷ് നായിക്ക് എന്നായാളാണ് മരിച്ചത്. സഹോദരിയെ കാണാന്‍ ജയ്പൂരിലേക്ക് പോകുമ്പോള്‍ പുലര്‍ച്ചെ നാല് മണിയോടെ ദേശീയ പാത 48ല്‍ വച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ പാതി വഴിയില്‍ തിരിച്ചുനടക്കുന്നതിനിടെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നാലെ വന്ന വാഹനങ്ങള്‍ റോഡില്‍ തെറിച്ചുവീണ രമേഷിന്റെ മൃതദേഹത്തിലൂടെ കയറി ഇറങ്ങി.
വിവരം ലഭിച്ച് പോലീസ് എത്തിയപ്പോഴേക്കും മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. രമേഷിന്റെ വസ്ത്രം കണ്ട് സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അജ്ഞാതനായ െ്രെഡവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു.  പ്രതിയായ െ്രെഡവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.  
 രമേഷിന് ഭാര്യയും  മൂന്ന് മക്കളുമുണ്ട്. രമേഷ് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News