Sorry, you need to enable JavaScript to visit this website.

ആറുമാസം കൊണ്ട് വിധി; മലപ്പുറത്ത് മാസങ്ങളോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 64 വര്‍ഷം തടവ്

പെരിന്തല്‍മണ്ണ-മാസങ്ങളോളം പെണ്‍കുട്ടിയെ  പീഡിപ്പിച്ച കേസില്‍ 45 കാരന് പെരിന്തല്‍മണ്ണ അതിവേഗ സ്‌പെഷല്‍ കോടതി  64 വര്‍ഷം തടവിനും 1,70,000 രൂപ  പിഴ അടക്കാനും  ശിക്ഷിച്ചു.  പാലക്കാട് പറളി കിഴക്കഞ്ചേരി ആരുമ്പില്‍ മനോജി(45) നെതിരേയാണ് ജഡ്ജ് അനില്‍കുമാര്‍ ശിക്ഷ വിധിച്ചത്. 2019  മുതല്‍ 2021 നവംബര്‍  വരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായാണ് കേസ്. 2022 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ആറു മാസം കൊണ്ടു അന്വേഷണം പര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി.
പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടറായിരുന്ന സി.കെ നൗഷാദാണ്  കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം നടത്തി  കുറ്റപത്രം സമര്‍പ്പിച്ചത്  ഇന്‍സ്പെക്ടര്‍ സി.  അലവിയാണ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്  ഹാജരായി. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിനിലെ എസ്‌സിപിഒ സൗജത് പ്രോസീക്യൂഷനെ സഹായിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News