Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരള പ്രവാസി ക്ഷേമ നിധിബോര്‍ഡില്‍ വന്‍ തട്ടിപ്പ്, അംശാദായം മുടങ്ങിയ അക്കൗണ്ടുകള്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റി

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ നിധിബോര്‍ഡിലെ വന്‍ തട്ടിപ്പ് പുറത്തായി. അംശാദായം മുടങ്ങിയ അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയത്. ഈ അക്കൗണ്ടുകള്‍  മറ്റൊരാളുടെ പേരിലേക്ക് മാറ്റിയാണ് ലക്ഷങ്ങളുടെ ക്രമക്കേട്.  ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്നുള്ള ഒത്തുകളിയില്‍ സര്‍ക്കാരിന് ലക്ഷങ്ങളാണ് നഷ്ടം സംഭവിക്കുന്നത്.

ആറ്റിങ്ങല്‍ സ്വദേശിയായ സുരേഷ് ബാബു അംശാദായമായി അടച്ച തുക തിരികെ കിട്ടാന്‍ അദ്ദേഹത്തിന്റെ ഭാര്യ അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2009  ജൂണ്‍ 18 നാണ് സുരേ് ബാബു ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്നത്. നാല് അടവിന് ശേഷം രോഗം ബാധിച്ച സുരേഷ് ബാബു പിന്നെ പണമടച്ചില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് സുരേഷ് ബാബു മരിച്ചു. ഭര്‍ത്താവ് അടച്ച തുകയെങ്കിലും തിരികെ കിട്ടണമെന്ന അപേക്ഷയുമായി ഭാര്യ പത്മലത ഒക്ടോബര്‍ 28 ന് ക്ഷേമനിധി ബോര്‍ഡില്‍ അപേക്ഷ നല്‍കി,
 അടച്ച തുക തിരികെ വേണമെന്ന പത്മപ്രഭയുടെ അപേക്ഷ പ്രകാരം ക്ഷേമ നിധി ബോര്‍ഡില്‍ സി ഇ ഒ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. സുരേഷ് ബാബുവിന്റെ പെന്‍ഷന്‍ അക്കൗണ്ട് ഇപ്പോള്‍ പത്തനംതിട്ട സ്വദേശിയായ ജോസഫ് എന്നയാളുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ 4235 രൂപ പ്രതിമാസം ജോസഫ്  പെന്‍ഷന്‍ വാങ്ങുന്നുണ്ട്. സുരേഷ് ബാബുവിന്റെ  അക്കൗണ്ടില്‍ വ്യാപകമായി തിരുത്തല്‍ വരുത്തിയാണ് ജോസഫിന് പെന്‍ഷന്‍ നല്‍കിയതെന്നാണ് കണ്ടത്തല്‍. ബാബുവിന്റെ  മുടങ്ങി കിടന്ന അക്കൗണ്ടിന്റെ കുടിശിക  അടച്ചതായി സോഫ്റ്റ് വെയറില്‍ രേഖകളിലുണ്ട്. പക്ഷേ ഈ പണം അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. തനിക്കും അക്കൗണ്ട് ഉണ്ടായിരുന്നുവെന്നും ഒരു ഏജന്റ് പറഞ്ഞതനുസരിച്ചാണ് കുടിശ്ശിക അടച്ചതെന്നാണ് ജോസഫിന്റെ വാദം.

നോര്‍ക്ക ഓഫീസിലെ ജീവനക്കാര്‍ക്കും ഏജന്റ് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. മറ്റുള്ളവരുടെ കാര്യത്തിലും ഇത്തരത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രവാസി പെന്‍ഷനില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ്  പ്രവാസി ക്ഷേമ നിധി ബോര്‍ഡ് സി ഇ ഒ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കെല്‍ട്രോണിന്റെയും പോലീസിന്റെയും  അന്യനാട്ടില്‍ കഷ്ടപ്പെട്ട് പണിയെടുത്ത് നാട്ടിലെത്തി വിശ്രമിക്കുന്ന പ്രവാസികള്‍ക്കുവേണ്ടി തുടങ്ങിയ പെന്‍ഷന്‍ പദ്ധതിയിലാണ് അട്ടിമറിക്കപ്പെടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News