Sorry, you need to enable JavaScript to visit this website.

കിവീസിനെ പിടിച്ചുകെട്ടി ഇന്ത്യന്‍ സ്പിന്നര്‍മാര്‍

ലഖ്‌നൗ - ന്യൂസിലാന്റിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് വെറും 100 റണ്‍സ്. ഒന്നാന്തരം ബൗളിംഗ് കാഴ്ചവെച്ച ഇന്ത്യ എട്ടിന് 99 ല്‍ ന്യൂസിലാന്റിനെ പിടിച്ചുകെട്ടി. ആ്ദ്യ മൂന്നോവറില്‍ വിക്കറ്റ് പോവാതെ ഇന്ത്യ 16 റണ്‍സെടുത്തു. ശുഭ്മന്‍ ഗില്ലും ഇശാന്‍ കിഷനുമാണ് പോരാട്ടം നയിക്കുന്നത്. 
ഇന്ത്യയുടെ ഒന്നാന്തരം സ്പിന്നാക്രമണത്തിനു മുന്നില്‍ ന്യൂസിലാന്റിന്റെ ഒരു ബാറ്റര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. രണ്ടു വിക്കറ്റുമായി പെയ്‌സ്ബൗളര്‍ അര്‍ഷദീപ് സിംഗും കഴിഞ്ഞ കളിയിലെ തെറ്റ് തിരുത്തി. ഫിന്‍ അലനും (11) ഡെവോണ്‍ കോണ്‍വെയും (11) മൂന്നോവറില്‍ 21 റണ്‍സ് ചേര്‍ത്ത ശേഷം നിരന്തരം വിക്കറ്റുകള്‍ നിലംപൊത്തി. മാര്‍ക്ക് ചാപ്മാന്‍ (14) മൈക്കിള്‍ ബ്രെയ്‌സവെല്‍ (14) മിച്ചല്‍ സാന്റ്‌നര്‍ (19) എന്നിവര്‍ മാത്രമേ രണ്ടക്കം കണ്ടുള്ളൂ. 
ഹാര്‍ദിക് പാണ്ഡ്യയും (4-0-25-1) വാഷിംഗ്ടണ്‍ സുന്ദറും (3-0-17-1) യുസവേന്ദ്ര ചഹലും (2-1-4-1) ദീപക് ഹൂഡയും (4-0-17-1) കുല്‍ദീപ് യാദവും (4-0-17-1) അര്‍ഷദീപ് സിംഗും (2-0-7-2) ഒന്നിനൊന്ന് മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. ആദ്യ മത്സരം ന്യൂസിലാന്റാണ് ജയിച്ചത്.
 

Latest News